ADVERTISEMENT

ലോകത്താകമാനമുള്ള മധ്യവയസ്കരുടെ മരണ കാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രോഗം കാന്‍സര്‍ ആണെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഹൃദയാഘാതമായിരുന്നു ഈ സ്ഥാനത്തെങ്കില്‍ ഇന്നത്‌ കാന്‍സര്‍ ആയിരിക്കുകയാണെന്നാണ് കാനഡ മാക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. 

വികസിതരാജ്യങ്ങളില്‍ മധ്യവയസ്കര്‍ കാന്‍സര്‍ മൂലം മരിക്കുന്ന നിരക്ക് അടുത്തിടെയായി രണ്ടരഇരട്ടിയായി മാറിയിരിക്കുകയാണെന്ന് ഈ പഠനം പറയുന്നു.  21  രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ പഠിച്ച ശേഷമാണ് ഈ കണ്ടെത്തല്‍.  എന്നാല്‍ അവികസിതരാജ്യങ്ങളില്‍ കാന്‍സറിന്റെ സ്ഥാനത്തു ഹൃദ്രോഗമാണ് മധ്യവയസ്കരെ കൂടുതല്‍ ബാധിക്കുന്നത്. 

പത്തു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ 160,000 ആളുകളാണ് പങ്കെടുത്തത്. ഇവരില്‍ എല്ലാവരുടെയും ശരാശരി പ്രായം   50 ആയിരുന്നു. പഠനകാലയളവില്‍ 11,000 ആളുകള്‍ മരിച്ചു. ഇവരില്‍ മിക്കവര്‍ക്കും കാന്‍സര്‍ ആയിരുന്നു. 2,000 പേരുടെ മരണകാരണം കണ്ടെത്താന്‍ സാധിച്ചില്ല. വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ ജനങ്ങളുടെ മരണനിരക്കില്‍ ഹൃദ്രോഗം വില്ലനാകുമ്പോള്‍ വികസിതരാജ്യങ്ങളില്‍ കാന്‍സര്‍ തന്നെയാണ് മരണത്തിനു കൂടുതലും കാരണമാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com