ADVERTISEMENT

ഒരു സെൽഫി എടുക്കുന്നത്ര എളുപ്പത്തിൽ സെബാസ്റ്റ്യനു മുന്നിൽ വിജയിച്ചു ‘വിജയ്’ തെറപ്പി. ജന്മനാ ചലനശേഷിയും സംസാരശേഷിയും ഇല്ലാതിരുന്ന തമിഴ്‌നാട് കമ്പം ഉത്തമപാളയം സ്വദേശിയായ 8 വയസ്സുകാരൻ സെബാസ്റ്റ്യൻ മരുന്നു കഴിച്ചും വ്യായാമം ചെയ്തും ജീവിതത്തിലേക്കു തിരികെ എത്തിയത് തമിഴ് നടൻ വിജയ്‌യുടെ ‘സെൽഫിപ്പുള്ളേ’ എന്ന പാട്ടു കേട്ടാണ്.  ‘കത്തി’ എന്ന ചിത്രത്തിൽ വിജയ്‌യും സുനിധി ചൗഹാനുമാണ് ഈ പാട്ടു പാടിയത്. 

സെബാസ്റ്റ്യനെ ഒന്നര വർഷം മുൻപാണ് മാതാപിതാക്കളായ ജയകുമാറും ഭാനുവും തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ വിജയ് സ്നേഹം കണ്ട് ഡോ. സതീഷ് വാരിയരുടെ ചികിത്സയും ഈ വഴിക്കായി. 

വിജയ്‌യുടെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞായിരുന്നു ചികിത്സയും ഫിസിയോതെറപ്പിയും. ഒരു വർഷം പിന്നിടുമ്പോൾ  സെബാസ്റ്റ്യൻ കൈകളിൽ പിടിച്ചാൽ നടക്കാനും തനിയെ പിടിച്ചു നിൽക്കാനും തുടങ്ങി. നടുവിനു ബലം വരാനുള്ള ചികിത്സകളാണ് ഇപ്പോൾ തുടരുന്നത്. 

English summary: Paralysed by birth, Fan Boy started walking on influence by Tamil Actor Vijay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com