പുരുഷ വന്ധ്യംകരണത്തിന് കുത്തിവയ്പുമായി ഇന്ത്യ; പരീക്ഷണം വിജയകരം
Mail This Article
ലോകത്തിലാദ്യമായി പുരുഷൻമാർക്കുള്ള വന്ധ്യംകരണ കുത്തിവയ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണു പുതിയ ഗർഭനിരോധക ഔഷധം കണ്ടെത്തിയത്. ഇത് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനു സമർപ്പിച്ചു.
നിലവിൽ വാസക്ടമി ശസ്ത്രക്രിയ മാത്രമാണു പുരുഷൻമാർക്കുള്ള സ്ഥിരമായ പ്രത്യുൽപാദന നിയന്ത്രണ മാർഗം. എന്നാൽ ശുക്ലനാളിക്കു സമീപം നൽകുന്ന കുത്തിവയ്പിലൂടെ 13 വർഷം വരെ പ്രത്യുൽപാദനം തടയാൻ കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മരുന്നിനു പാർശ്വ ഫലങ്ങളില്ലെന്നും ഗവേഷകർ വ്യക്തമാക്കി. അമേരിക്കയിൽ ചില സമാനമായ ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. പാർശ്വഫലത്തെത്തുടർന്ന് യുകെയിൽ പഠനം നിർത്തിവച്ചു.
English summary: World's first male contraceptive injection trialed in India