ക്ഷയരോഗം, അതീവ ജാഗ്രതയോടെ നേരിടാം
Mail This Article
2021ൽ ലോകത്ത് 1.06 കോടി പേർക്ക് ക്ഷയരോഗം ബാധിച്ചതായി കണ്ടെത്തിയതിൽ 28 ശതമാനവും ഇന്ത്യയിലായിരുന്നു. കേരളത്തിൽ ഓരോ വർഷവും 20,000 പേർക്ക് ക്ഷയരോഗം പിടിപെടുന്നു. ഇന്ത്യയിൽ ഒരു ദിവസത്തിൽ 1380 പേർ ക്ഷയരോഗം വന്നു മരിക്കുന്നുമുണ്ട്. ഒട്ടേറെ മുതിർന്ന പൗരന്മാരെയും ഈ രോഗം ബാധിക്കുന്നു. ക്ഷയരോഗത്തെ നേരിടാൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ക്ഷയരോഗം ശ്വാസകോശത്തെയാണ് കൂടുതലായി ബാധിക്കുന്നത്. മറ്റു ശരീരഭാഗങ്ങളെയും രോഗം ബാധിക്കാറുണ്ട്. ബാക്ടീരിയ മൂലമുണ്ടാകുന്നതാണ് ഈ രോഗം. വായുവിലൂടെ പകരുന്ന രോഗമായതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. നീണ്ടുനിൽക്കുന്ന ചുമ, ചുമച്ച് രക്തം വരുന്ന അവസ്ഥ, നെഞ്ചുവേദന, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധന നടത്തണം.
നേരിടാം രോഗത്തെ
∙ ബിസിജി വാക്സിനേഷൻ ക്ഷയരോഗത്തിനെതിരെ വലിയ തോതിൽ സംരക്ഷണം നൽകും.
∙ വായുവിലൂടെ പകരുന്ന രോഗമായതിനാൽ ക്ഷയരോഗികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി ഡോക്ടർ നിർദേശിക്കുന്ന ക്വാറന്റീൻ നിബന്ധനകൾ പാലിക്കുക.
∙ രോഗികൾ ചുമയ്ക്കുന്നതും തുമ്മുന്നതും രോഗം പകരാനിടയാക്കാറുണ്ട്. ടിഷ്യു പേപ്പറിലേക്ക് തുമ്മിയതിനു ശേഷം ടിഷ്യു പേപ്പർ പ്രത്യേക സ്ഥലത്ത് ഉപേക്ഷിച്ച് നശിപ്പിക്കാം.
∙ ക്ഷയരോഗത്തിന് മരുന്നുകൾ ലഭ്യമാണ്. രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി മരുന്നു കഴിക്കുക.
∙ എത്രയും നേരത്തേ രോഗം തിരിച്ചറിയുന്നത് വേഗത്തിലുള്ള രോഗമുക്തിക്ക് സഹായകമാകും. പരിശോധനകൾ വൈകിപ്പിക്കാതിരിക്കുക.
Content Summary : A potentially serious infectious bacterial disease that mainly affects the lungs.