ADVERTISEMENT

ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഇല്ലാത്തത് എല്ലുകളെയും പേശികളെയും ദുര്‍ബലമാക്കുമെന്ന് നമുക്കറിയാം.എന്നാല്‍ പ്രമേഹം പോലെ സങ്കീര്‍ണമായ രോഗങ്ങളുമായുള്ള വൈറ്റമിന്‍ ഡിയുടെ ബന്ധം പലപ്പോഴും വേണ്ടത്ര ഗൗരവത്തില്‍ നാം എടുക്കാറില്ല. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ സ്വാധീനിക്കുന്ന ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വൈറ്റമിന്‍ ഡി വഹിക്കുന്നത്. ഇന്‍സുലിന്‍ ഉൽപാദനം, ഇന്‍സുലിന്‍ പ്രതിരോധം, പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം എന്നിവയെല്ലാമായി വൈറ്റമിന്‍ ഡി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. 

 

പഞ്ചസാരയുടെ തോത് സാധാരണ നിലയില്‍ നിര്‍ത്തുന്നതിന് ശരീരത്തില്‍ ലീറ്ററിന് 80 നാനോമോള്‍സ് എങ്കിലും വൈറ്റമിന്‍ ഡി ആവശ്യമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവരില്‍ ഇത് 50 നാനോമോള്‍സിലും താഴേക്ക് പോകുന്നത് പ്രമേഹ സാധ്യത ഉയര്‍ത്തുന്നു. വൈറ്റമിന്‍ ഡി അഭാവം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളിലേക്ക് നയിക്കാം. ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ക്ക് വൈറ്റമിന്‍ ഡി റിസപ്റ്ററുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.    

 

പ്രമേഹവുമായി മാത്രമല്ല ഹൃദയാരോഗ്യവുമായും വൈറ്റമിന്‍ ഡിക്ക് ബന്ധമുണ്ട്. ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലാത്തത് രക്തസമ്മര്‍ദം ഉയര്‍ത്തുകയും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 14നും 17നും ഇടയിലുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന പ്രതിദിന വൈറ്റമിന്‍ അളവ് 600 ഇന്‍റര്‍നാഷനല്‍ യൂണിറ്റുകളാണ്. 71ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രതിദിനം 800 ഇന്‍റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി ആവശ്യമാണെന്ന് ജോണ്‍ ഹോപ്കിന്‍സിലെ വിദഗ്ധര്‍ പറയുന്നു. ശരീരത്തിന് താങ്ങാവുന്ന പ്രതിദിന പരിധി 4000 ഇന്‍റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡിയാണ്. അമിതമായ അളവില്‍ വൈറ്റമിന്‍ ഡി ശരീരത്തിലെത്തുന്നതും ശരീരത്തെ വിഷമയമാക്കാം.

 

മുട്ട, സാൽമൺ പോലുള്ള മീനുകൾ, കരൾ, ചീസ്, സോയ മിൽക്ക്, ഓട് മീൽ, സമ്പുഷ്ടീകരിക്കപ്പെട്ട ധാന്യങ്ങൾ എന്നിവയെല്ലാം വൈറ്റമിൻ ഡിയുടെ സമ്പന്ന സ്രോതസ്സുകൾ ആണ്. സൂര്യപ്രകാശം ഏൽക്കുമ്പോഴും ശരീരം വൈറ്റമിൻ ഡി ഉൽപാദിപ്പിക്കുന്നു.

Content Summary: Vitamin D and Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com