ADVERTISEMENT

വൈദ്യശാസ്ത്രത്തിൽ പറയുന്നു– ‘ആഹാരമാണ് മികച്ച ഔഷധം, അതു നമ്മുടെ ജീവൻ നിലനിർത്തുന്നു’. എന്നാൽ വിശ്വസിച്ചു കഴിക്കുന്ന ഭക്ഷണംതന്നെ നമ്മുടെ ജീവനെടുത്താലോ? അതാണിപ്പോൾ കേരളത്തിൽ പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയത്തിനു പിന്നിലെ കാസർകോട്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരിക്കുന്നു. അതും ഒരു മരുന്നിനും രക്ഷിക്കാൻ സാധിക്കാത്ത വിധം! ജീവൻ നിലനിർത്തേണ്ട ഔഷധംതന്നെ ജീവനെടുക്കുന്ന വിഷമാകുന്ന അവസ്ഥ. മരണങ്ങൾക്കു പിന്നാലെ, നാടു മുഴുവൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയാണ്. ദിവസവും ഒട്ടേറെ ഹോട്ടലുകൾ അടച്ചു പൂട്ടുന്നു. കഴിഞ്ഞ ദിവസം കൊച്ചി മട്ടാഞ്ചേരിയിലെ ഒരു ഹോട്ടലിലെ ബിരിയാണിയിൽനിന്നു കിട്ടിയത് പഴുതാരയെ! പിന്നെയെങ്ങനെ ഭക്ഷ്യ വിഷബാധ ഉണ്ടാകാതിരിക്കും? എന്നാൽ കേരളത്തിലെ ‘ട്രെൻഡ്’ അനുസരിച്ച് ഇപ്പോഴത്തെ ഈ ഭക്ഷ്യവിഷബാധാ കോലാഹലങ്ങളെല്ലാം അവസാനിക്കുന്നതോടെ, പൂട്ടിയ ഹോട്ടലുകളെല്ലാം വീണ്ടും തുറക്കും. എല്ലാവരും അവിടെപ്പോയി വീണ്ടും ഭക്ഷണം കഴിക്കും. എല്ലാം പെട്ടെന്നു മറക്കുന്ന മലയാളിയുടെ പൊതുസ്വഭാവംതന്നെ ഇവിടെയും വിജയിക്കും. വൃത്തിയില്ലാത്ത ഭക്ഷണം വിഷമാണെന്ന പാഠം നാം വീണ്ടും പഠിക്കണമെങ്കിൽ പിന്നീട് എവിടെയെങ്കിലും ആർക്കെങ്കിലും ഗുരുതരമായ ഭക്ഷ്യ വിഷബാധയേൽക്കണം, അല്ലെങ്കിൽ ആരെങ്കിലും മരിക്കണം. ഭക്ഷ്യവിഷബാധയെന്നാൽ ഛർദിയും വയറിളക്കവും മാത്രമാണെന്നാണു പൊതുവെ പലരും കരുതുന്നത്. എന്നാൽ അതു മരണത്തിലേക്കു വരെ നയിക്കുന്ന ഭീകരാവസ്ഥയാണെന്ന് ഇപ്പോഴെങ്കിലും കേരളം തിരിച്ചറിയണം (പല തവണ മുന്നറിയിപ്പുകൾ കിട്ടിയിട്ടും). ഭക്ഷ്യ വിഷബാധയിൽനിന്ന് നമ്മൾ എങ്ങനെ രക്ഷപ്പെടും? ഭക്ഷ്യവിഷബാധയേറ്റാൽ എന്തു ചെയ്യണം? ഷവർമയും അൽഫാമുമെല്ലാം പേടിക്കേണ്ട ഭക്ഷ്യവസ്തുക്കളാണോ? വീട്ടിലെ പഴകിയ ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യാം? ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? എല്ലാം വിശദമായി പരിശോധിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com