Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാൻസർ രോഗ ചികിത്സയിൽ ഡോക്ടർമാർക്ക് അംഗീകാരം

cancer-dr

ക്യാൻസർ രോഗ ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് അംഗീകാരം. മജ്ജയിൽ വരുന്നക്യാൻസർ രോഗമായ മൾട്ടിപ്പിൾ മയിലോമ ബാധിച്ച് പൂർണമായും ചലനശേഷി നഷ്ടപ്പെട്ട രോഗികൾക്ക് റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകൾക്കു ശേഷം പരസഹായമില്ലാതെ പൂർവ സ്ഥിതിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. ഇത് അപൂർവമായ ഒരു വിജയമാണെന്ന് സിംഗപ്പൂരിൽ നടന്ന അന്താരാഷ്ട്ര ക്യാൻസർരോഗവിദഗ്ധരുടെ സമ്മേളനമായ എസ്മോ ഏഷ്യാ 2015–ൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മെഡിക്കൽ കോളജിലെ ക്യാൻസർ രോഗവിഭാഗം രണ്ടാം യൂണിറ്റ് മേധാവിയും അസോ. പ്രഫസറുമായ ഡോ.അരവിന്ദ് എസ് ആനന്ദാണ് മൾട്ടിപ്പിൾ മയിലോമ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചത്. ഈ പ്രബന്ധം നൂതനവും പ്രശംസനീയവുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഈ വിഭാഗത്തിലെ തന്നെ സീനിയർ റസിഡന്റായ ഡോ.ശബരീനാഥ് പി.എസ്, റസിഡന്റായ ഡോ. വിപിൻ ജോർജ് എന്നിവർ വൻകുടൽ രോഗത്തെപ്പറ്റിയുള്ള പഠനത്തിന്റെ പോസ്റ്റർ അവതരിപ്പിച്ചു.

യൂറോപ്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ഓങ്കോളജിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാൻസർരോഗ വിദഗ്ദരുടെ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും നാല് പ്രബന്ധങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.