Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോൾ മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

medicine

മലയാളി ആവശ്യമില്ലാതെ കഴിക്കുന്ന ഗുളികകളിൽ ഏറ്റവും പ്രാമുഖ്യം കൊളസ്ട്രോൾ നിയന്ത്രണ ഗുളികകൾക്കാണ്. കാന്താരി മുളകും ഇലിമ്പപ്പുളിയും വെളുത്തുള്ളിയും ഇഷ്ടം പോലെ കഴിച്ചിരുന്ന പഴയകാലത്ത് ആരും കൊളസ്ട്രോളിനെ പേടിച്ചിരുന്നില്ല. അത്തരം തനതു ഭക്ഷ്യ വസ്തുക്കൾ കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിനു വിലയേറിയ, ഗുരുതരമായ പാർശ്വഫലങ്ങൾ വരുത്തുന്ന, അനാവശ്യമരുന്നുകൾ രോഗികളല്ലാത്തവരും ഇപ്പോൾ കഴിക്കേണ്ടി വരുന്നു. വൻകിട ഔഷധ നിർമാണകമ്പനികൾ, അവർ പുറത്തിറക്കുന്ന കൊളസ്ട്രോൾ നിയന്ത്രണ ഗുളികകളുടെ പാർശ്വഫലങ്ങൾ ഡോക്ടറന്മാരുടെയും പൊതുജനങ്ങളുടെയും മുമ്പിൽ മറച്ചുവയ്ക്കുന്നു. ഔഷധങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ചും രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ പല ഡോക്ടർമാരും ശ്രദ്ധിക്കാറുമില്ല. രോഗികളുടെ ബാഹുല്യമാണു കാരണമായി പറയപ്പെടുന്നത്.

നമ്മുടെ ഞരമ്പുകളുടെ മയലിൻ ഷീത് (Myelin sheath) എന്ന ആവരണത്തിൻറെ സുസ്ഥിതിക്കു കാരണം കൊളസ്ട്രോൾ ആണ്. തലച്ചോറിലേക്കു വിദ്യുത് തരംഗങ്ങൾ കൈമാറാൻ ഈ ആവരണം കേടുകൂടാതെ നിലനിൽക്കണം. കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകൾ മയലിൻ ഷീത്തിൽ വിള്ളലുകളും ചോർച്ചയും വരുത്തും. തീർച്ചയായും കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകൾ നിങ്ങളുടെ ഓർമ്മ കുറയ്ക്കും. കാൻസർ പിടിപെടാനുള്ള സാധ്യതയും കൂടും. കാൻസർ വളം എന്നറിയപ്പെടുന്ന വാസ്കുലർ എൻഡോത്തീലിയൽ ഗ്രോത്ത് ഫാക്ടർ (Vascular Endothelial Growth Factor-VEGF)— എന്ന വസ്തുവിൻറെ സമാനസ്വഭാവമുള്ള, അതിനെ അനുകരിക്കുന്ന ഘടകങ്ങളാണു കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകളിൽ അടങ്ങിയിരിക്കുന്നത്. ഔഷധനിർമാണകമ്പനികൾ സ്പോൺസർ ചെയ്യുന്ന പഠനങ്ങൾ ഏറിയാൽ അഞ്ചുവർഷത്തേക്കായിരിക്കും. പലപ്പോഴും അതിലും കുറഞ്ഞ കാലയളവിലേക്കായിരിക്കും. ഈ കുറഞ്ഞ കാലം കൊണ്ട് ഒരു വസ്തു കാൻസറിനു കാരണമോ എന്നു കണ്ടെത്താനാവില്ല. അതിനാൽ അവരുടെ പഠനങ്ങളിൽ അത്തരം കാര്യങ്ങൾ പരാമർശിക്കപ്പെടുകയില്ല. പുകവലി പോലും അഞ്ചുവർഷം കൊണ്ടു കാൻസർ ഉണ്ടാക്കുകയില്ല. കൊളസ്ട്രോൾ കുറയ്ക്കുന്ന ഔഷധങ്ങൾ നിർത്താതെ ജീവിതകാലം മുഴുവൻ കഴിക്കാനാണു നിർദേശിക്കപ്പെടാറ്.

പാർശ്വഫലങ്ങൾ പറയുന്നില്ല

കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ നിർമിക്കുന്ന കമ്പനികൾ അത്തരം മരുന്നുകളുടെ പാർശ്വഫലങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഗുളികകൾ പേശികൾക്കു ക്ഷതം വരുത്തും. കരളിനും വൃക്കകൾക്കും ദോഷം ചെയ്യും. കാൻസറിനെ ക്ഷണിച്ചു വരുത്തും. ശരീരത്തിൻറെ പ്രതിരോധശക്തി കുറച്ചു പകർച്ചവ്യാധികളെയും ആകർഷിക്കും. ലൈംഗിക ബലഹീനത വരുത്തും.

കൊളസ്ട്രോൾ കുറയ്ക്കും ഗുളികകൾ ചെയ്യുന്ന ഏറ്റവും വലിയ ദോഷം അത് നമ്മുടെ ഓർമശക്തിയെ തകരാറിലാക്കും എന്നതാണ്. വാസ്തവത്തിൽ ഹൃദ്രോഗമരണങ്ങളിൽ കൊളസ്ട്രോളിനു കാര്യമായ പങ്കൊന്നുമില്ല. കൊളസ്ട്രോൾ ആയുസ്സു കൂട്ടുകയാണു ചെയ്യുന്നത്. കൊളസ്ട്രോൾ 189 ലവലിൽ കുറഞ്ഞവരിൽ, 276—417 ലവൽ കൊളസ്ട്രോൾ ഉള്ളവരെക്കാൾ മരണനിരക്ക് കൂടുതലായി കണ്ടു എന്ന് ജേർണൽ ഓഫ് അമേരിക്കൽ ജീറിയാട്രിക്സ് റിപ്പോർട്ടു ചെയ്തു.

ഹൃദ്രോഗത്തിനും കൊളസ്ട്രോളിനും തമ്മിൽ ബന്ധമൊന്നുമില്ല. മനുഷ്യശരീരത്തിൽ വലുതും ചെറുതുമായ രക്തക്കുഴലുകളുടെ ആകെ നീളം ഒരു ലക്ഷം മൈൽ വരുമത്രേ. ഹൃദ്രോഗങ്ങളിൽ 90 ശതമാനവും കൊറോണറി ധമനികളിലെ തടസ്സം കൊണ്ടാണുണ്ടാവുക. കൊളസ്ട്രോളാണു തടസ്സത്തിനു കാരണമെങ്കിൽ മറ്റിടങ്ങളിലും തടസ്സം വരേണ്ടതാണ്. അങ്ങനെ തടസ്സം കാണാറില്ല.

ഹൃദയാഘാതത്തിനു കാരണം ഇൻഫ്ളമേഷൻ അഥവാ നീർക്കെട്ടൽ ആണെന്ന അഭിപ്രായത്തിനു ശക്തി കൂടി വരുന്നു. പോഷകാഹാരക്കുറവ്, മോശമായ ജീവിതശൈലി എന്നിവയാണു നീർക്കെട്ടലിനും തുടർന്നുള്ള ഹൃദയാഘാതത്തിനും കാരണം എന്നാണ് ഇന്നത്തെ മതം. കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കൽ, സൂര്യോദയം, സൂര്യാസ്തമയം എന്നിവ വീക്ഷിക്കൽ, നിലാവത്ത് ഉലാത്തൽ, മലർന്നു കിടന്ന് ആകാശത്തെ അനന്തകോടി നക്ഷത്രങ്ങളെ എണ്ണൽ, സൈക്കിൾ ചവിട്ടൽ, യോഗാ പരിശീലനം, കൃഷി, മൃഗപരിപാലനം, ദാനധർമങ്ങൾ, ധ്യാനം എന്നിവയൊക്കെയാണു ഹൃദ്രോഗം തടയാൻ കൊളസ്ട്രോൾ ഗുളികകളെക്കാൾ നല്ലത്.

സ്റ്റാറ്റിനു പിന്നിലെ കളികൾ

യുവാക്കളും കൗമാരപ്രായത്തിലുള്ള കുട്ടികളും ഗുളിക കഴിച്ചു തുടങ്ങണം എന്നു പറയുന്ന വിദഗ്ധരുമുണ്ട്. സ്റ്റാറ്റിൻ എന്ന പേരിലറിയപ്പെടുന്ന ഗുളികകളാണു സാധാരണ നിർദേശിക്കപ്പെടാറ്. ഇവ കൊളസ്ട്രോൾ നിർമാണത്തെ മാത്രമല്ല അതിൻറെ പൂർവരൂപങ്ങളുടെ നിർമാണത്തെയും തടയും. അത്തരം വസ്തുക്കൾ നമ്മുടെ ശരീരത്തിനാവശ്യമാണ്. മന്ദത, നൈരാശ്യം, വിളർച്ച, തിമിരം ഇവയൊക്കെ ഗുളിക കഴിക്കുന്നവരിൽ ഉടലെടുക്കാം. കൊളസ്ട്രോളിൻറെ അതേ രൂപത്തിൽ നിർമിക്കപ്പെടുന്ന യുബിക്വനോൺ എന്ന കോ— എൻസൈം അളവു കുറഞ്ഞാൽ പേശികൾ ശോഷിക്കും.

നടുവിനു വേദന തോന്നും. ഹൃദയം കുഴഞ്ഞുപോകും (ഹാർട്ട് ഫെയിലുവർ). ന്യൂറോപ്പതി (ഞരമ്പു പെരുക്കൽ), പേശികളുടെ അവസാനഭാഗമായ ടെൻഡനുകളുടെ നീർക്കെട്ടൽ (ഇൻഫ്ളമേഷൻ), സന്ധികളുടെ ആവരണമായ ലിഗ്മെൻറുകളുടെ നീർക്കെട്ടൽ എന്നിവയും സംഭവിക്കാം. ഡിഎൻഎയിൽ നിന്നുകിട്ടുന്ന നിർദേശങ്ങൾക്കനുസരിച്ചു കോശങ്ങൾ വിവിധ പ്രോട്ടീനുകൾ നിർമിക്കും. കൊളസ്ട്രോളിനൊപ്പം ഉണ്ടാകുന്ന ഡോളിക്കോളിൻറെ നിലവാരം കുറഞ്ഞാൽ ഇത്തരം പ്രവർത്തനം മന്ദഗതിയിലാകും.

പെട്ടെന്നു ദോഷമുണ്ടാക്കില്ലെന്നുമാത്രം

ആദ്യകാല കൊളസ്ട്രോൾ നിയന്ത്രണഗുളികകൾ ഉടനടി ഓക്കാനം, ഛർദിൽ, മലബന്ധം എന്നിവ ഉണ്ടാക്കിയിരുന്നു. സാവധാനം മാത്രം അവ നിലവാരം കുറച്ചു. എന്നാൽ, സ്റ്റാറ്റിൻ പെട്ടെന്നു തോതു കുറയ്ക്കും. ഉടനടിയുള്ള മൈനർ പാർശ്വഫലങ്ങൾ ഉണ്ടാക്കയുമില്ല. അതിനാൽ അവ കഴിക്കാൻ രോഗികൾ മടിക്കുന്നില്ല. പക്ഷേ, ക്രമേണ വരുത്തുന്ന ദോഷഫലങ്ങൾ അവർ ശ്രദ്ധിക്കാതെ പോകുന്നു.

പാർശ്വഫലങ്ങൾ നിരവധി

പേശികൾക്കു ബലക്കുറവ്, പെരുപ്പ്, വേദന എന്നിവ തോന്നുന്ന പെരിഫറൽന്യൂറോപ്പതിയും സ്റ്റാറ്റിൻ ഗുളിക കഴിക്കുന്നവരിൽ ഉടലെടുക്കാം. നടക്കാൻ പ്രയാസം തോന്നാം. ഡന്മാർക്കിൽ ഇത്തരം ഔഷധം കഴിക്കുന്ന അഞ്ചു ലക്ഷം പേരെ പഠനവിധേയമാക്കിയപ്പോൾ അതിൽ ഒമ്പതു ശതമാനത്തിലും ഇത്തരം ബുദ്ധിമുട്ടുകൾ വരുന്നതായി കണ്ടു.നമ്മുടെ നാട്ടിൽ പാർശ്വഫലങ്ങളെക്കുറിച്ചു പഠിക്കാൻ ആരും മുന്നോട്ടു വരുന്നില്ല. ഔഷധങ്ങൾ നിർത്തിയാൽ ബുദ്ധിമുട്ടുകൾ മാറും. കൊളസ്ട്രോൾ ഗുളിക കഴിക്കുന്ന മുതിർന്ന പൗരന്മാർ വാഹനം ഓടിക്കാതിരിക്കയാണു നല്ലത്. അപകടസാധ്യത കൂടുതലാണ്.

അമേരിക്കയിൽ ഹൃദയം കുഴയുന്ന കൻജസ്റ്റീവ് ഹാർട്ട് ഫെയിലുവർ രോഗികളുടെ എണ്ണം അമ്പരപ്പിക്കും വിധം കൂടുന്നു. ഹൃദയാഘാതങ്ങളുടെ എണ്ണം കുറയുന്നുമുണ്ട്. 1989—1997 കാലത്താണ് ഈ വർധന പ്രകടമായി തുടങ്ങിയത്. ഈ കാലഘട്ടത്തിലാണ് സ്റ്റാറ്റിൻറെ ഉപയോഗം തുടങ്ങിയതും. കോ—ക്യൂ— 10 നിർമാണത്തെ കൊളസ്ട്രോൾ നിയന്ത്രണഗുളിക നിരുത്സാഹപ്പെടുത്തുമ്പോൾ ഹൃദയപേശികളെയും അതു ബാധിക്കുന്നു. ഹൃദയത്തിനു ബലം കുറഞ്ഞവരിൽ കൊളസ്ട്രോൾ രക്ഷയ്ക്കെത്തും എന്നു വാദിക്കുന്ന യുകെയിലെ ഹൾ പോലുള്ള വിദഗ്ധരും ഉണ്ട്.

രക്തമർദം കുറയ്ക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കും ഗുളികകൾ തലചുറ്റൽ ഉണ്ടാക്കാം. മുതിർന്ന പൗരന്മാരിലാണ് ഇതനുഭവപ്പെടുക. ഇത്തരം ഗുളികകൾ പ്രതികരണശേഷിയും ഗ്രഹണശേഷിയും കുറയ്ക്കും. ലിപ്പിറ്റോർ എന്ന ഓർമമോഷ്ടാവ് എന്ന ഗ്രന്ഥമെഴുതിയ ഗഗന സഞ്ചാരി ഡൂവേൻ ഗ്രാവെലിൻറെ അനുഭവങ്ങൾ എല്ലാവർക്കും പാഠമാകേണ്ടതാണ്. കെയർ ട്രയൽ എന്ന പഠനത്തിൽ സ്റ്റാറ്റിൻ കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദബാധ 15 ഇരട്ടിയാണെന്നു കണ്ടു. പ്രസ്തുത ഗുളിക രോഗപ്രതിരോധശക്തി നൽകുന്ന ഇമ്മ്യൂൺ സിസ്റ്റത്തിൻറെ പ്രവർത്തനം തകരാറിലാക്കും. തുടർന്നു കാൻസർ, പകർച്ചപ്പനികൾ എന്നിവ പിടിപെടും.

അവയവമാറ്റ ശസ്ത്രക്രിയകൾക്കു വിധേയരായവരിൽ പറിച്ചുനടപ്പെട്ട അവയവം ഇമ്മ്യൂൺ പ്രവർത്തനം വഴി പുറംതള്ളപ്പെടാതിരിക്കാൻ സ്റ്റാറ്റിൻ ഗുളികകൾ നൽകാറുണ്ട് എന്നതാണു വാസ്തവം. മാരകമായ പാൻക്രിയാറ്റൈറ്റിസ് എന്ന രോഗവും പാർശ്വഫലമായി ഉണ്ടാകാം. ജീവിതനൈരാശ്യം, ആത്മഹത്യാപ്രവണത, അക്രമവാസന എന്നിവയാണു മറ്റു ചില പാർശ്വഫലങ്ങൾ. കൊളസ്ട്രോൾ നിലവാരത്തിലെ മാറ്റം മനോനില തെറ്റാൻ കാരണമാകുന്നു. 10 വർഷത്തെ പഠനം വിശകലനം ചെയ്തപ്പോൾ സ്റ്റാറ്റിൻ കഴിച്ചവരിൽ കഴിക്കാത്തവരെക്കാൾ ഒരു ശതമാനം മരണനിരക്ക് കൂടുതലായി കണ്ടു.

2001ലെ ഹോണലൂലു ഹാർട്ട് പ്രോഗ്രാം പഠനത്തിൽ ഔഷധസേവ നടത്തിയിരുന്നവരിൽ മരണനിരക്ക് കൂടിയിരുന്നതായി കണ്ടു. ഹൃദയാഘാതം, പക്ഷവധംഎന്നിവ തടയാൻ സ്റ്റാറ്റിൻ ഗുളികകൾ ഫലപ്രദം എന്നു തെളിയിക്കപ്പെട്ടിട്ടില്ല എന്നത് നിരവധി പഠനങ്ങളിൽ നിന്നു വ്യക്തമാണ്. എന്നാൽ ഈ ഗുളികകൾ കാൻസർ, അസ്ഥിശോഷണം പക്ഷവധം, ആർത്രൈറ്റിസ്, ഓർമക്ഷയം എന്നിവയുടെ ചികിത്സയ്ക്കായി നൽകാൻ മരുന്നു കമ്പനി നിർദേശിക്കുന്നു. അമേരിക്കൻ കോളജ് ഓഫ് ഫിസിഷ്യൻസ് നിർദേശിക്കുന്നത് 55 കഴിഞ്ഞ പ്രമേഹരോഗികൾ, റിസ്ക് ഉണ്ടെങ്കിൽ പ്രായം കുറഞ്ഞ പ്രമേഹരോഗികളും കൊളസ്ട്രോൾ കുറയ്ക്കാൻ ഗുളിക കഴിക്കണം എന്നാണ്. മാസ്സച്യൂറ്റസ് മെഡിക്കൽ സെന്ററിലെ ഡേവിഡ് ഡ്രാഹ്മാൻ ഇത്തരം ഗുളികകളെ തലച്ചോറിനുള്ള വയാഗ്രാ ആയിട്ടു വിശേഷിപ്പിക്കുന്നു. സ്റ്റാറ്റിൻ, രക്തസമ്മർദം കുറയ്ക്കുന്ന ഔഷധം, ആസ്പിരിൻ, നിയാസിൻ എന്നിവ ചേരുന്ന കൂട്ടുമരുന്നു തയ്യാറാക്കാനും ചില കമ്പനികൾ ശ്രമിക്കുന്നു.

സ്റ്റാറ്റിൻ ഗുളികയ്ക്കായി ഒരു അമേരിക്കക്കാരൻ വർഷം തോറും 1000—1500 ഡോളർ ചെലവാക്കുന്നു. നമുക്കാവട്ടെ 1000—5000 രൂപ ചെലവു വരും. അമേരിക്കയിൽ ഇൻഷുറൻസ് കമ്പനി അതു നൽകും. അമേരിക്കയിൽ 12.5 ബില്യൺ ഡോളർ വരുന്ന ഔഷധവ്യവസായത്തിൽ 6.5 ശതമാനം ഗുളികകളിൽ നിന്നു കിട്ടുന്നു. ഇപ്പോൾ കേരളത്തിൽ സർക്കാർ ആശുപത്രികളിൽ നിന്നു സൗജന്യമായി ഇത്തരം ഗുളികകൾ ലഭിക്കുന്നു. ഇവയ്ക്കു പകരം കൂടുതൽ ജീവൻ രക്ഷാ ഔഷധങ്ങൾ വാങ്ങിയിരുന്നെങ്കിൽഎത്ര നന്നായേനേ.

ആഹാര നിയന്ത്രണവും നല്ല വ്യായാമവും

കൊളസ്ട്രോളിനെ പേടിക്കേണ്ട. അതു സഹായിയും ഗുണകാംക്ഷിയും സുഹൃത്തുമാണ്. മാംസജന്യഭക്ഷണം ഒഴിവാക്കിയാൽ കൊളസ്ട്രോൾ നില ഉയരില്ല. ശരീരത്തിനു സ്വയം കൊളസ്ട്രോൾ നിർമിക്കാൻ കഴിയില്ല. നാം കഴിക്കുന്നതിൽ നിന്നു മാത്രമേ കൊളസ്ട്രോൾ ഉണ്ടാകയുള്ളൂ. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആഹാരനിയന്ത്രണം മതി. നടത്തവും വ്യായാമവും നല്ല കൊളസ്ട്രോളിൻറെ അളവു കൂട്ടും. പറിച്ച ഉടനെയുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക. അതിനായി അടുക്കള ത്തോട്ടം എല്ലാ വീട്ടിലും വേണം. പ്രകൃതി സൗഹൃദ കൃഷിരീതിയാവണം. കാന്താരി, ഇലിമ്പിപ്പുളി എന്നിവ കഴിക്കുക. ഒപ്പം കറിവേപ്പില അരച്ചു ചേർത്ത സംഭാരം കുടിക്കുക. വെളുത്തുള്ളിയും കൊളസ്ട്രോൾ കുറയ്ക്കും. സ്റ്റാറ്റിനെ കുപ്പയിലെറിയുക.

ഡോ. കാനം ശങ്കരപ്പിള്ള

റിട്ട. ഡപ്യൂട്ടി ഡയറക്ടർ,

കേരള ആരോഗ്യവകുപ്പ് പൊൻകുന്നം