ആഫ്രിക്കൻ രാജ്യങ്ങളിൽ പതിനായിരത്തിലേറെപ്പേരുടെ ജീവനെടുത്ത എബോള രോഗത്തിന് പുതിയ പ്രതിരോധമരുന്ന് നൂറുശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന. പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഇക്കഴിഞ്ഞ മാർച്ചിലാരംഭിച്ച പരീക്ഷണങ്ങളാണ് വിജയകരമെന്നു തെളിഞ്ഞത്. ഡോക്ടേഴ്സ് വിത്തൗട്ട് ഫ്രോന്റിയേഴ്സും ലോകാരോഗ്യസംഘടനയും ചേർന്നാണു പ്രതിരോധമരുന്നു പരീക്ഷിച്ചത്.
ഫലപ്രദമെന്നു തെളിഞ്ഞതോടെ, എബോള രോഗം ബാധിച്ചയാളുമായി അടുത്തിടപഴകിയതുമൂലം രോഗഭീഷണി നേരിടുന്ന കൂടുതൽ പേർക്ക് ഇതേ മരുന്നു നൽകാൻ തീരുമാനിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.