Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഹൃത്തുക്കൾ ഇല്ലാത്തതു പുകവലിയെക്കാൾ മാരകം

loneliness

സാമൂഹ്യമായ ഒറ്റപ്പെടൽ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നും സുഹൃത്തുക്കൾ ഇല്ലാത്ത അവസ്ഥ പുകവലിയെക്കാൾ മാരകമാണെന്നും ഹാർവാർഡ് സർവകലാശാല ഗവേഷകർ.

ഏകാന്തത സ്ട്രസ് സിഗ്നലിന് ആക്കം കൂട്ടുന്നു. ഇത് ഫൈബ്രിനോജൻ എന്ന മാംസ്യത്തിന്റെ അളവു കൂട്ടുന്നു. അപകടം സംഭവിക്കുമ്പോഴോ രക്തനഷ്ടം ഉണ്ടാകുമ്പോഴോ അളവു കൂടുന്ന മാംസ്യം ആണിത്.

ഫൈബ്രിനോജന്റെ അളവു വളരെയധികം കൂടുന്നത് ശരീരത്തിനു നല്ലതല്ല. ഇതു രക്തസമ്മർദ്ദം കൂട്ടുകയും ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യും.

ഫൈബ്രിനോജന്റെ അളവും ഒരു വ്യക്തിയുടെ സുഹൃത്തുക്കളുടെ എണ്ണവും അതായയത് സാമൂഹ്യബന്ധങ്ങളും ഗവേഷകർ താരതമ്യം ചെയ്തു. സാമൂഹ്യബന്ധങ്ങൾ കുറയുന്തോറും രക്തം കട്ടപിടിക്കുന്ന മാംസ്യത്തിന്റെ അതായത് ഫൈബ്രിനോജന്റെ അളവു കൂടുന്നതായി കണ്ടു.

വെറും അഞ്ചു പേരുമായി മാത്രം സൗഹൃദബന്ധം പുലർത്തുന്ന ആൾക്ക് 25 പേരുമായി സാമൂഹ്യബന്ധം പുലർത്തുന്ന ആളിനെ അപേക്ഷിച്ച് ഫൈബ്രിനോജന്റെ അളവ് 20 ശതമാനം കൂടുതലായിരിക്കും. പത്തോ പന്ത്രണ്ടോ സുഹൃത്തുക്കളിൽ കുറവു മാത്രം ഉള്ളവരിൽ പുകവലിക്കുന്നവരുടേതിനു തുല്യമായിരിക്കും ഫൈബ്രിനോജന്റെ അളവ്.

സാമൂഹ്യമായ ഒറ്റപ്പെടൽ ആളുകളെ ഭയത്തിലേക്കും വേഗം വികാരങ്ങൾ മുറിപ്പെടുന്ന അവസ്ഥയിലേക്കും നയിക്കും.

സാമൂഹ്യബന്ധത്തിനു ഫൈബ്രിനോജന്റെ അളവുമായി ബന്ധമുണ്ടെന്നു വ്യക്തമായതായി പഠനത്തിനു നേതൃത്വം നൽകിയ ഡേവിഡ് കിം പറയുന്നു.

മനുഷ്യജീവിതത്തിൽ സാമൂഹ്യബന്ധങ്ങൾ എത്രമാത്രം പ്രധാനമാണെന്നു ചൂണ്ടിക്കാട്ടുന്ന ഈ പഠനം പ്രൊസീഡിങ്സ് ഓഫ് ദ് റോയൽ സൊസൈറ്റി ബി എന്ന ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Your Rating: