Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യൂസിലും ജാമിലും പഴത്തിന്റെ സാന്നിധ്യം വേണം; ഒപ്പം നിറവും മണവും

Food American Table Lemonade

വിൽപനയ്‌ക്കുള്ള തക്കാളി ജ്യൂസിനു തക്കാളിയുടെ നിറവും മണവും വേണമെന്നും അരിയും തൊലിയും പാടില്ലെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കരട് ചട്ടങ്ങൾ വ്യവസ്‌ഥ ചെയ്യുന്നു. പല പഴങ്ങൾ ചേർത്തുണ്ടാക്കുന്ന ജാം, ജെല്ലി തുടങ്ങിയവയിൽ ഓരോ പഴവും 10 ശതമാനമെങ്കിലും വേണം. തക്കാളി ജ്യൂസ്: പഴുത്തു പാകമായ തക്കാളി ഉപയോഗിച്ചു നിർമിച്ചതാവണം ജ്യൂസ്. അരി, തൊലി, കാമ്പ്, കടുപ്പമുള്ള ഭാഗങ്ങൾ തുടങ്ങിവയുണ്ടെങ്കിൽ ജ്യൂസ് കേടായതെന്നു കണക്കാക്കും. ഏതെങ്കിലും തരത്തിലുള്ള ധാതുക്കളുടെ സാന്നിധ്യം അനുവദനീയമല്ല. നിറത്തിനും മണത്തിനും കൃത്രിമവസ്‌തുക്കൾ ചേർക്കരുത്.

പഴങ്ങളുടെ ജാം, ജെല്ലി: ഉപയോഗിക്കുന്നത് ഏതു പഴമാണോ, ജാമിന് ആ പഴത്തിന്റെ നിറവും മണവുമുണ്ടാകണം. കരിഞ്ഞ മണവും ഒലിക്കുന്നതോ കട്ടപിടിച്ചതോ ആയ സ്‌ഥിതിയും പാടില്ല. പൂപ്പൽ സാന്നിധ്യവും പുളിക്കുന്നതിന്റെ ലക്ഷണങ്ങളും ഉണ്ടാകരുത്. പാത്രത്തിന്റെ 90% അളവിൽ ജാം ഉണ്ടായിരിക്കണം. ജെല്ലിക്കു തിളക്കവും സുതാര്യതയും ആകർഷകമായ നിറവുമുണ്ടാവണം. ദ്രവരൂപമാകരുത്. പശയുണ്ടാകരുത്, ഒട്ടിപ്പിടിക്കരുത്. ഉപയോഗിക്കുന്ന പഴത്തിന്റെ മണമുണ്ടാകണം. തൊലിയും കഷണങ്ങളുമുണ്ടെങ്കിൽ പോരായ്‌മയുള്ളതെന്നു കണക്കാക്കും. ജാമിലും ജെല്ലിയിലും പഴത്തിന്റെ സാന്നിധ്യം 45 ശതമാനമെങ്കിലും വേണം. എന്നാൽ, സ്‌ട്രോബറി, ഇഞ്ചി തുടങ്ങിയവയ്‌ക്ക് ഇത് 25% മതി,

പാഷൻ ഫ്രൂട്ടിന് എട്ടു ശതമാനവും. പായ്‌ക്കറ്റിലാക്കിയ പയറുവർഗങ്ങൾ, ചീര, കോളി ഫ്‌ളവർ തുടങ്ങിയവയ്‌ക്കു ബാധമാകുന്ന നിലവാര–പായ്‌ക്കിങ് വ്യവസ്‌ഥകളും കരടു ചട്ടത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. 2011 ഭക്ഷ്യസുരക്ഷാ വ്യവസ്‌ഥകളുടെ ഭാഗമായാണു ചട്ടങ്ങൾ തയാറാക്കിയിട്ടുള്ളത്. ഒരു മാസത്തിനുശേഷം ചട്ടങ്ങൾക്ക് അന്തിമരൂപം നൽകും. അതിനു മുൻപു regulation@fssai.gov.in എന്ന ഇ–മെയിൽ വിലാസത്തിൽ അഭിപ്രായങ്ങൾ സ്വീകരിക്കും.

Your Rating: