Activate your premium subscription today
ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രേഖപ്പെടുത്തിയതിൽ കേന്ദ്രം കൃത്രിമം കാണിച്ചെന്ന വിവാദങ്ങൾക്കിടെ, ഒഴിവാക്കപ്പെട്ടവർക്കു കൂടി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്ക് കത്ത് നൽകി. കോവിഡ് കാലമായിരുന്ന 2021 ൽ 2020 നെ അപേക്ഷിച്ച് ഇന്ത്യയിൽ ഏകദേശം 21 ലക്ഷം അധിക മരണങ്ങളുണ്ടായെന്ന സിവിൽ റജിസ്ട്രേഷൻ സിസ്റ്റത്തിന്റെ (സിആർഎസ്) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കത്ത്.
ആരോഗ്യമേഖലയിലെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നതു മികച്ച ആരോഗ്യസംവിധാനത്തിന്റെ ലക്ഷണമാണ്. ഏറെ വികസിച്ച നാടുകളിൽ ആരോഗ്യസംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതു പതിവാണ്. അമേരിക്കയിൽ ചികിത്സാകേന്ദ്രത്തിൽ ഒരു പൗരൻ ഹെൽത്ത് കാർഡ് കാണിച്ചാൽ അയാളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന അതുവരെയുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. നമ്മുടെ നാട്ടിൽ ചികിത്സാകേന്ദ്രങ്ങളിൽ ഇപ്പോഴും വിവരങ്ങൾ കൂടുതലും കടലാസിൽ കുറിച്ചുവയ്ക്കുകയാണ്. സർക്കാർ ആശുപത്രികളിലെ കാര്യം നോക്കൂ. ചിലപ്പോൾ ഒരേ രോഗിതന്നെ 2 തവണ ഒപി ടിക്കറ്റ് എടുത്തെന്നു വരും. അപ്പോൾ കണക്കിൽ രണ്ടു രോഗികളാകും. ഒരാഴ്ച കഴിഞ്ഞ് വീണ്ടുമെത്തുമ്പോൾ വീണ്ടും ടിക്കറ്റെടുക്കും. കടലാസിലെഴുതിയ ടിക്കറ്റ് നഷ്ടപ്പെട്ടാൽ വീണ്ടും എടുക്കും. അപ്പോൾ ആളെണ്ണം പെരുകുകയാണ്! രാജ്യത്തെ സ്വകാര്യ ആശുപത്രികളും പൂർണമായി മാറിയിട്ടില്ല. ഈ സംവിധാനങ്ങളെല്ലാം ഇതേപടി നിൽക്കുമ്പോഴാണ്
ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രേഖപ്പെടുത്തിയതിൽ ഇന്ത്യ കൃത്രിമം കാണിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ ഉൾപ്പെടെ ആരോപണം നിലനിൽക്കെ, 2020 നെ അപേക്ഷിച്ച് 2021 ൽ രാജ്യത്ത് 21 ലക്ഷം അധിക മരണങ്ങളുണ്ടായെന്ന സിവിൽ റജിസ്ട്രേഷൻ സിസ്റ്റത്തിന്റെ (സിആർഎസ്) റിപ്പോർട്ട് ചർച്ചയാകുന്നു. രാജ്യത്തെ ജനന, മരണനിരക്ക് സംബന്ധിച്ച എല്ലാ കണക്കുകളും രേഖപ്പെടുത്തുന്ന ഔദ്യോഗിക സംവിധാനമാണ് സിആർഎസ്.
ജനീവ ∙ കോവിഡ് മഹാമാരിയിൽനിന്ന് പാഠമുൾക്കൊണ്ട് പകർച്ചവ്യാധി പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയിൽ അംഗങ്ങളായ രാജ്യങ്ങൾ നയരേഖ രൂപീകരിച്ചു. 3 വർഷമായി നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് വികസിത രാജ്യങ്ങളിൽനിന്ന് ദരിദ്ര രാജ്യങ്ങൾക്ക് വാക്സീൻ കൈമാറുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ അംഗീകരിച്ചത്. അടുത്തമാസം നടക്കുന്ന വേൾഡ് ഹെൽത്ത് അസംബ്ലിയിലെ ചർച്ചയിലാകും തീരുമാനങ്ങൾ അന്തിമമാക്കുക. ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് യുഎസ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച നാൾ മുതൽ കോവിഡുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കും ക്ഷാമമില്ല. പ്രതിരോധ വാക്സിൻ ലഭ്യമാക്കി തുടങ്ങിയതു മുതൽ വ്യാജ പ്രചാരണങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഇതിനിടയിൽ വാക്സിനേഷൻ എടുത്ത നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം