Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാലത്ത് മധുരോപയോഗം കൂടിയാൽ?

pregnancy

ഗർഭകാലത്ത് അമിതമായി മധുരം കഴിച്ചാൽ കുഞ്ഞിന് അലർജിക്കും ആസ്ത്‍മയ്ക്കും സാധ്യത കൂടുതലെന്ന് പഠനം. മധുരപാനീയങ്ങളുടെ അമിതോപയോഗം കുട്ടികളിൽ ആസ്ത്‍‌മ ഉണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും ഗർഭകാലത്ത് അമ്മയുടെ പഞ്ചസാരയുടെ അമിതോപയോഗം കുഞ്ഞുങ്ങളിൽ അലർജിയും ആസ്ത്‍‌മയും ഉണ്ടാക്കും എന്നതിനെക്കുറിച്ച് പഠനങ്ങൾ നടന്നിട്ടില്ല.

യു കെയിലെ ക്യൂൻമേരി സർവകലാശാല ഗവേഷകരും ബ്രിസ്റ്റോൾ സർവകലാശാലാ ഗവേഷകരും സംയുക്തമായാണ് പഠനം നടത്തിയത്. 9000 പേരിൽ നടത്തിയ ഈ പഠനത്തിൽ, 1990ന്റെ ആദ്യം ഗർഭിണി ആയിരുന്നവരുടെയും അവരുടെ കുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ചു.

ഗർഭകാലത്ത് അമ്മയുടെ  പഞ്ചസാര ഉപയോഗവും അവരുടെ കുട്ടികളിൽ 7 വയസ്സിൽ ഉണ്ടായ ആസ്ത്‌മയും അലർജിയും തമ്മിലുള്ള ബന്ധം അപഗ്രഥിച്ചു. പൊടി, പുല്ല്, പൂച്ച മുതലായവ ചർമത്തിൽ അലർജി ഉണ്ടാക്കുന്നുണ്ടോ എന്നും പരിശോധിച്ചു.

ഗർഭകാലത്തെ പഞ്ചസാര ഉപയോഗത്തിന് ആസ്ത്‌മയുമായി വലിയ ബന്ധമൊന്നും കണ്ടില്ല. എങ്കിലും അലർജിയും അലർജി മൂലമുള്ള ആസ്‌ത്‌മയും തമ്മിൽ മധുരോപയോഗത്തിന് ശക്തമായ ബന്ധം ഉണ്ടെന്നു കണ്ടു.

ഗർഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ച 20 ശതമാനം അമ്മമാരെയും വളരെ കുറച്ചു മാത്രം പഞ്ചസാര ഉപയോഗിച്ച 20 ശതമാനം അമ്മമാരെയും താരതമ്യം ചെയ്തു. ഇവരുടെ കുട്ടികളില്‍ അലർജി ഉണ്ടാകാനുള്ള സാധ്യത 38 ശതമാനവും അലർജി മൂലമുള്ള ആസ്ത്‌മ ഉണ്ടാകാനുള്ള സാധ്യത 101 ശതമാനവും ആണെന്നു കണ്ടു.

അമ്മയുടെ പ്രത്യേകതകൾ, സാമൂഹ്യഘടകങ്ങൾ, ഭക്ഷണം, കുട്ടിക്കാലത്തെ ആസ്ത്‌മയും അലർജിയുമായി ബന്ധമുള്ള  ഭക്ഷണവും പോഷകങ്ങളും ഉൾപ്പെട്ട ഭക്ഷണം ഇവയെല്ലാം ഗവേഷകർ പരിശോധിച്ചു.

കുഞ്ഞുങ്ങൾ ചെറുപ്പകാലത്ത് മധുരം ഉപയോഗിക്കുന്നതും ആസ്ത്‌മയുമായി ബന്ധമൊന്നും ഇല്ലെന്നും വ്യക്തമായതായി യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

Read more : Ladies Corner