Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവർത്തിച്ചുള്ള ഗർഭമലസലിനു പിന്നിൽ?

160405045

ഭ്രൂണത്തിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ (Antiphospholipid Syndrome), ജന്മനാ ഗർഭാശയത്തിന്റെ ഉള്ളറകളിലെ എന്തെങ്കിലും വ്യത്യാസം, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകൾ, ശരീരത്തിനുണ്ടാകുന്ന ചില അണുബാധ (ഇൻഫെക്‌ഷൻ) എന്നിവയും ആവർത്തിച്ചുള്ള ഗർഭമലസിനു കാരണമാണ്.

മൈൽഡ് െഎവിഎഫിന്റെ പ്രയോജനം 

മുൻപൊക്കെ െഎവിഎഫ് ചികിൽസയുടെ ഭാഗമായുള്ള പരിശോധനകൾക്ക് ശേഷം രോഗിയുടെ ആരോഗ്യനിലവാരം വിലയിരുത്തി എല്ലാ അണ്ഡങ്ങളും വളരുന്നതിനായി അനുയോജ്യമായ തോതിൽ പലയാവർത്തി ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ (Follicle Stimulating Hormone) കുത്തിവയ്പ്പു നൽകുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ ആവർത്തിച്ചുള്ള കുത്തിവയ്പ്പ് പലപ്പോഴും രോഗിക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ടായിരുന്നു. പ്രായമേറും തോറും അണ്ഡാശയത്തിന്റെ ബലംകുറയുകയും ആരോഗ്യമുള്ള അണ്ഡത്തിന്റെ ഉത്പാദനവും എണ്ണവും കുറയുകയും ചെയ്യാം. കൂടുതൽ കുത്തിവയ്പ്പ് കൊടുക്കുമ്പോൾ ഗുണമില്ലാത്ത ഫോളിക്കുകൾ വളരുന്നത് നല്ല അണ്ഡവും ഭ്രൂണവും ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ മൈൽഡ് െഎവിഎഫ് സ്വീകരിക്കുന്നതു വഴി ആന്റി ഇൗസ്ട്രജൻ സേർമ്സ് (Antiestrogen Serms) പോലുള്ള ഗണത്തിലെ മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ ചികിൽസാസമയവും ചെലവും കുറയ്ക്കാൻ സാധിക്കും. മൈൽഡ് െഎവിഎഫ് ചികിൽസ വഴി ആരോഗ്യമുള്ള ഭ്രൂണം ലഭിക്കാൻ സാധ്യതയേറുന്നതിനാൽ ചികിൽസ ഫലപ്രദമാകും. എഫ്എസ്എച്ച് ഹോർമോൺ കുത്തിവയ്പുകളുടെ അളവ് ഇൗ ചികിൽസ രീതിയിൽ കുറവേ വേണ്ടി വരുന്നുളളൂ. ഇതു മൂലം ചികിൽസാ ചെലവ്, കുത്തിവയ്പ്പുകളുടെ എണ്ണം എന്നിവ താരതമേന്യ കുറയും. 

പ്രായവും ഗർഭമലസലും 

കരിയറിനു വേണ്ടി ഗർഭധാരണം നീക്കിവയ്ക്കുന്നത് പലപ്പോഴും ഗർഭമലസലിനു കാരണമായേക്കാം. 40 വയസ്സിനു ശേഷം ഗർഭം ധരിക്കുമ്പോൾ ഗർഭമലസുന്നതിനു നാൽപത് ശതമാനം സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രായമേറുമ്പോൾ അണ്ഡത്തിലുണ്ടാകുന്ന ജനിതക വ്യത്യാസങ്ങൾ ഏതു ചികിൽസാരീതിയുടെയും ഫലപ്രാപ്തിയെ ബാധിക്കാനിടയുണ്ട്. 

ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ എങ്ങനെ അറിയാം? 

ഗർഭപാത്രത്തിലായ ശിശുവിന്റെ ചുറ്റുമുള്ള ദ്രാവകം സൂചി കൊണ്ട് കുത്തിയെടുത്ത്, അതു പരിശോധിച്ച് ജനതിക വൈകല്യങ്ങളെക്കുറിച്ച് പഠിച്ചിരുന്ന കാലമെല്ലാം കഴിഞ്ഞു. പലപ്പോഴും ഇത്തരം പരിശോധനകൾ രണ്ടു ശതമാനം വരെ ഗർഭമലസലിനു വഴിവച്ചിരുന്നു. നോൺ ഇൻവേസീവ് പ്രീ – നേറ്റൽ ടെസ്റ്റിങ് (എൻെഎപിടി) എന്ന നൂതന പരിശോധനയിലൂടെ കുഞ്ഞിന്റെ ജനിതകം കൃത്യമായി വിലയിരുത്താം. ജനിതക വൈകല്യം കണ്ടെത്താനുളള പരിശോധനയ്ക്കു പുറമേ ആദ്യ പന്ത്രണ്ട് ആഴ്ചയിലെ സ്കാനിങ്ങിൽ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയിട്ടുണ്ടെങ്കിൽ പുനരവലോകത്തിനുള്ള മാർഗമാണ് എൻെഎപിടി പരിശോധന.

അമിതവണ്ണവും ഗർഭമലസലും 

പ്രായത്തോടൊപ്പം ശരീരഭാരവും െഎവിഎഫ് ചികിൽസയുടെ ഫലപ്രാപ്തിയെ ബാധിക്കും. ഉയരത്തിനുസൃതമായുള്ള ശരീരഭാരമല്ലെങ്കിൽ ശരീരത്തിലെ കൊഴുപ്പിൽ നിന്നുമുള്ള ലെപ്റ്റിൻ (Leptin hormone) ഹോർമോണുകൾ അണ്ഡോൽപാദത്തെ സാരമായി ബാധിക്കുകയും വന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യാം. ആവർത്തിച്ചുള്ള ഗർഭമലസലിനു അമിതവണ്ണവും കാരണമായി പരിഗണിക്കുന്നു. അമിതവണ്ണമുള്ളവർക്ക് പ്രസവസമയത്ത് രക്തസമ്മർദം, ഗർഭകാലപ്രമേഹം, കാലിലെ രക്തയോട്ടം കുറയുക തുടങ്ങിയ വൈഷമ്യങ്ങൾ നേരിടേണ്ടതായി വരാം. അമിതവണ്ണമുള്ളവരിൽ സീസേറിയൻ പ്രസവത്തിനുള്ള സാധ്യത ഇരട്ടിയാണെന്നതും ശ്രദ്ധേയമാണ്. 

മാനസിക സമർദവും ഐവിഎഫ് ചികിൽസയും

െഎവിഎഫ് ചികിൽസ തുടങ്ങുന്നതിന്റെ ആദ്യപടി മനസ്സിനു ശാന്തി നൽകുന്ന അന്തരീക്ഷം ഒരുക്കുകയെന്നതാണ്. മാനസിക സമ്മർദം അണ്ഡോൽപാദനത്തെ ബാധിക്കുന്നതിനാൽ കൗൺസിലിങ്ങിലുടെയും ധ്യാനമുറകളിലൂടെയും രോഗിക്ക് ആത്മവിശ്വാസം പകരുന്നു. സ്വച്ഛമായ മനസ്സിനോടൊപ്പം പഴവും പച്ചക്കറികളുമടങ്ങിയ സമീകൃതാഹാരവും വ്യായാമവും ചികിൽസ ഫലിക്കാൻ സഹായിക്കും.

Read More : ജനിതക വൈകല്യങ്ങൾ എങ്ങനെ കണ്ടെത്താം