ADVERTISEMENT

1056.  ദിശ കോൾ സെന്ററിന്റെ ഈ നമ്പറിൽ വരുന്നത് ഒട്ടേറെ കോളുകൾ. ഏറെയും കുടുംബ കലഹങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ടവ. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പറഞ്ഞു കഴിയുമ്പോൾ പാതി പ്രശ്നങ്ങൾ തീരുന്നതായും അധികൃതർ. വീടുകളിൽ സംസാരിക്കാനാളില്ലാതെ വരുന്നതാണു കുടുംബ ബന്ധങ്ങളിൽ വലിയ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് ആരോഗ്യവകുപ്പും പൊലീസും പറയുന്നു. ലഹരിമരുന്നു ഉപയോഗം, മക്കളെ നോക്കുന്നില്ല, ജീവിതം മടുത്തു തുടങ്ങിയ പരാതിയുമായി എത്തുന്നവരുമുണ്ട്. പരാതികളിൽ അന്വേഷണം നടത്തി ഭാര്യയ്ക്കും ഭർത്താവിനും കൗൺസലിങ് നടത്തുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ 15 ദിവസത്തിലൊരിക്കൽ വീണ്ടും കൗൺസലിങ് നൽകും. ഭർത്താവ് കുഴപ്പക്കാരനെങ്കിൽ പ്രശ്നമുണ്ടാക്കില്ലെന്നു സ്റ്റേഷനിൽ എഴുതി വയ്പ്പിച്ച ശേഷമാണു വീട്ടിലേക്കു അയയ്ക്കുന്നത്.

അമ്മ മനസ്സ്
പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷൻ പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നു ആരോഗ്യവകുപ്പ് പറയുന്നു. പലപ്പോഴും ഇത്തരം മാറ്റങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല. കുട്ടികളെ നോക്കാതെ വരുന്നതും ഉപദ്രവിക്കുന്നതും ഇതിന്റെ ഭാഗമാണ്. പല ആത്മഹത്യകൾക്കു ഇതു കാരണമാകുന്നുണ്ട്. പ്രസവാനന്തരം അമ്മമാരെ പരിശോധിക്കാനായി അമ്മ മനസെന്ന പദ്ധതി സർക്കാരിനുണ്ട്.

" ടെലി–മനസ്സ് കോൾ സെന്ററിൽ പരിശീലനം സിദ്ധിച്ച കൗൺസിലർമാരും സൈക്യാട്രിസ്റ്റുമുണ്ട്. ഇവരുമായി സംസാരിക്കാൻ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് വിളിച്ചവരെ സമയമെടുത്ത് കേട്ട് അവരെ പിന്തിരിപ്പിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു 306 മാനസികാരോഗ്യ ക്ലിനിക്കുകളുണ്ട്. സഹായം ആവശ്യമുള്ളവർക്കു ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്."
ഡോ. പി.എസ്. കിരൺ
സ്റ്റേറ്റ് നോഡൽ ഓഫിസർ
നാഷനൽ മെന്റൽ ഹെൽത്ത് പ്രോഗ്രാം

ദിശയും ടെലി മനസ്സും
ആത്മഹത്യ പ്രതിരോധിക്കാൻ അടിയന്തര കൗൺസിലങ്ങിനും ഇടപെടലിനും സംസ്ഥാന സർക്കാരിന്റെ ദിശ, കേന്ദ്ര സർക്കാരിന്റെ ടെലി മനസ്സ് കോൾ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ടെലി മനസ്സ് രാജ്യത്ത് എവിടെ നിന്നും ആർക്കും വിളിക്കാവുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ദിശ കോൾ സെന്ററിനും ജില്ല തലത്തിൽ ഇടപെടുന്നതിനു സംവിധാനമുണ്ട്. കുടുംബകലഹം, ഗാർഹിക പീഡനം. ലഹരി അമിത ഉപയോഗം തുടങ്ങിയവയ്ക്കെതിരെയും ഓൺലൈൻ ലോണിലും ചീട്ടുകളിയിലും പണം നഷ്ടപ്പെട്ടവരും ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് കോൾ സെന്ററിലേക്ക് വിളിക്കാറുണ്ട്.
∙ ദിശ ഫോൺ : 0471 – 2552056
∙ ടെലിമനസ്സ് : 14416

"മാനസികമായി രോഗാതുരമായ ഒരു സമൂഹമായി മാറാതിരിക്കാൻ പോളിസി മാറ്റങ്ങൾ അടക്കമുള്ളവ ആവശ്യമുണ്ട്. ആത്മഹത്യകളിൽ പലപ്പോഴും യഥാർഥ കാരണം പുറത്തു വരുന്നില്ല. മരിക്കുന്നതിനു തൊട്ടു മുൻപുള്ള അവസാന കാരണം മാത്രമാകില്ല മരണങ്ങളിലേക്കു നയിക്കുന്നത്. 

പോസ്റ്റ്മോർട്ടം നടത്തി വസ്തുതകൾ കണ്ടെത്തും പോലെ സൈക്കോളജിക്കൽ ഓട്ടോപ്സിയും വേണം. യഥാർഥ കാരണം വസ്തു നിഷ്ടമായി കണ്ടെത്തണം. ഇതു വഴി മാത്രമേ കൂട്ടമരണങ്ങൾ അടക്കമുള്ളവയുടെ പരിഹാരത്തിലേക്കു പോകാൻ സാധിക്കൂ. ഓരോരുത്തരുടെയും സ്വകാര്യത മാറി രഹസ്യാത്മകതയായി മാറുന്നു. പ്രതിസന്ധിയിൽപെട്ട് ഒരാൾ പോകുമ്പോൾ രക്ഷാ സങ്കേതമില്ലാതെയാകുന്നു. ചെറുപ്പം മുതൽ വാർധക്യം വരെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണം."
ഡോ. വർഗീസ് പുന്നൂസ്
പ്രിൻസിപ്പൽ
കോട്ടയം മെഡിക്കൽ കോളജ്

പ്രശ്നങ്ങൾ ചെറുത്, നമുക്ക് പരിഹരിക്കാം
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. ഭർത്താവുമായി പിണങ്ങിയ ഗൃഹനാഥ തോട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസെത്തി ഗൃഹനാഥയെ രക്ഷപ്പെടുത്തി. ബന്ധുക്കളുമായി സംസാരിക്കാൻ വിഡിയോ കോളിൽ ഭർത്താവ് ഒപ്പം ചേരാഞ്ഞതാണു ഭാര്യയുടെ പിണക്കത്തിനു കാരണം. ഒടുവിൽ പൊലീസ് ഇടപെട്ട് ഭാര്യയെയും ഭർത്താവിനെയും സ്റ്റേഷനിലെത്തിച്ചു. പരസ്പരം സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിച്ചു.

English Summary:

Silence Kills: How Lack of Communication Fuels Mental Health Crises in Kerala. Small Problem, Big Solution, Reclaiming Peace and Happiness in Your Family Life - A Kerala Story.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com