കോവിഡ് ഭീതിക്കിടയിലെ പരീക്ഷ; കുട്ടികൾ ഈ കാര്യങ്ങളിൽ ഉറപ്പുവരുത്തണം
Mail This Article
കോവിഡ് ഭീതിക്കിടയിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വീണ്ടും തുടങ്ങുകയാണ്. ഈ അവസരത്തിൽ വീട്ടിൽ നിന്ന് സ്കൂളിേലക്കും സ്കൂളിലെത്തിയിട്ടും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.
വീട്ടിൽനിന്ന് സ്കൂളിലേക്ക്
∙ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക.
∙ സ്കൂളിൽ വച്ചു വേണ്ടിവന്നാൽ മാറ്റി ഉപയോഗിക്കാൻ ഒരു മാസ്ക് കൂടി കയ്യിൽ കരുതാം.
∙ പേനയും പരീക്ഷയ്ക്കു വേണ്ട മറ്റു സാമഗ്രികളും ഹാൾ ടിക്കറ്റും വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ഒന്നുകൂടി ഉറപ്പാക്കാം.
∙ കുടിക്കാൻ വെള്ളം കൊണ്ടുപോകാം. സ്കൂളിൽ വെള്ളം ലഭ്യമാണെങ്കിലും വീട്ടിൽനിന്നു കൊണ്ടുവരാൻ അനുവാദമുണ്ട്.
∙ യാത്രയിൽ സുരക്ഷിത അകലം ഉറപ്പാക്കാം. ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കാം.
സ്കൂളിലെത്തിയാൽ
∙ പ്രധാന ഗേറ്റിലൂടെ മാത്രം പ്രവേശിക്കുക.
∙ കവാടത്തിൽ തന്നെ സാനിറ്റൈസർ ലഭ്യം. കൈകൾ അണുവിമുക്തമാക്കാം.
∙ എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്ക്രീനിങ് ഉണ്ടാകും.
∙ പരീക്ഷാ ഹാളിൽ സ്വന്തം സീറ്റിൽ തന്നെയിരിക്കണം.
∙ പേന ഉൾപ്പെടെയുള്ള സാമഗ്രികൾ പരസ്പരം കൈമാറാതിരിക്കാം.
∙ പരീക്ഷയ്ക്ക് മുൻപും പിൻപും കൂട്ടം കൂടിയുള്ള ചർച്ച, ഹസ്തദാനം പോലെയുള്ള സൗഹൃദപ്രകടനങ്ങൾ എന്നിവ ഒഴിവാക്കാം.
∙ പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിലേക്കു മടങ്ങാം. പൊതുഇടങ്ങളിൽ അധികനേരം ചെലവഴിക്കേണ്ട.
ഇക്കാര്യങ്ങളും ശ്രദ്ധിക്കാം
∙ തൂവാല കയ്യിൽ കരുതുക.
∙ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യേണ്ടി വന്നാൽ വായും മൂക്കും തൂവാല കൊണ്ടു മറയ്ക്കുക.
∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറ്റൊരാൾക്കു നേരെയോ മറ്റു വസ്തുക്കൾക്കു നേരെയോ ആകരുത്.
∙ ശാരീരിക അസ്വസ്ഥത തോന്നിയാൽ അധ്യാപകരോടു പറയാൻ മടിക്കരുത്. കോവിഡ് എന്നു തെറ്റിദ്ധരിക്കുമെന്ന
ആശങ്ക വേണ്ട.
∙ രക്ഷിതാക്കൾക്കു പനിയോ ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ പരീക്ഷാകേന്ദ്രത്തിലേക്ക് കുട്ടികൾക്കൊപ്പം പോകേണ്ട.
കടപ്പാട്: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് വിദ്യാർഥികളുടെ വീടുകളിലെത്തിക്കുന്ന ലഘുലേഖ.