ADVERTISEMENT

‘എന്തിനാ ഇങ്ങനെ പെൺകുട്ടികളെ പോലെ കരയുന്നേ? നീ ഒരു ആൺകുട്ടി അല്ലെ? ആൺകുട്ടികൾ കരയില്ല!’ ചെറുപ്പം മുതലേ ഒട്ടുമുക്കാൽ ആൺകുട്ടികളും കേട്ടുവന്നിരുന്ന ഒരു പതിവ് പല്ലവിയാണിത്.  

എന്തുകൊണ്ടാണ് സ്ത്രീകൾ അധികം കരയുന്നത്? അല്ലെങ്കിൽ പുരുഷന്മാർ കരയാറില്ലേ? കരച്ചിലിന്റെ ഈ സാമൂഹികവും ശാസ്ത്രീയവുമായ വശങ്ങളെ ഒന്ന് വിശകലനം ചെയ്യാം.

എന്തുകൊണ്ടാണ് നമ്മൾ കരയുന്നത്? കരയുന്നതിന്റെ ഉദ്ദേശ്യം എന്താണ്?

ദുഃഖം, ദേഷ്യം, കുറ്റബോധം, സന്തോഷം, ആശ്വാസം, പശ്ചാത്താപം, കൃതജ്ഞത എന്നിങ്ങനെ അസംഖ്യം കാരണങ്ങളിൽ നിന്നാണ് മനുഷ്യന്റെ കണ്ണിൽ നിന്നു കണ്ണുനീർ വരുന്നത്. അവ സങ്കീർണവും പലപ്പോഴും സ്വയമേവ വരുന്നതുമാണ്.

എന്നാൽ കണ്ണുനീർ ഉണർത്തുന്നത് എന്താണെന്ന് നമുക്കറിയാമെങ്കിലും, കരച്ചിൽ ഒരു മനുഷ്യ പ്രതിഭാസമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കുന്നതിൽ ശാസ്ത്രജ്ഞർ നൂറ്റാണ്ടുകളായി ആശയക്കുഴപ്പത്തിലാണ്.

1872-ൽ ചാൾസ് ഡാർവിൻ പ്രഖ്യാപിച്ചു, കണ്ണുനീർ യഥാർഥത്തിൽ ഒരു ലക്ഷ്യവും നൽകുന്നില്ല. ഒരു ഡസൻ പതിറ്റാണ്ടുകൾക്ക് ശേഷം പ്രൊഫസർ വിംഗർഹോട്ട്സ് എന്ന ശാസ്ത്രജ്ഞൻ ഈ സിദ്ധാന്തത്തെ ശക്തമായി എതിർത്തു. ഡാർവിൻ "തെറ്റ്" ആണെന്ന് അദ്ദേഹം പറയുന്നു, എന്നാൽ ബദൽ തെളിവുകൾ നൽകുന്നതിനായി തന്റെ ചെറിയ പഠനം ഇനിയും വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

നമ്മൾ കരയുമ്പോൾ, നമ്മുടെ ശരീരം എൻഡോർഫിനുകളും ഓക്സിടോസിനും പുറത്തുവിടുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ പ്രകൃതിദത്ത കെമിക്കൽ മെസഞ്ചറുകൾ ശാരീരിക വേദനയ്‌ക്കൊപ്പം വൈകാരിക ക്ലേശങ്ങളും ഒഴിവാക്കാൻ നമ്മളെ സഹായിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കരച്ചിൽ സ്വയം സുഖപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ് എന്ന് ശാസ്ത്രം സ്ഥീതികരിക്കുന്നു.

സംഭവങ്ങളോടുള്ള വൈകാരിക പ്രതികരണം നമ്മുടെ നാഡീവ്യവസ്ഥയുമായി ബന്ധിപ്പിച്ചിരിക്കുന്ന ലിംബിക് സിസ്റ്റത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. നമുക്ക് കരയാൻ തോന്നുമ്പോൾ, നമ്മുടെ വികാരങ്ങൾ നമ്മുടെ നാഡീവ്യവസ്ഥയെ അറിയിക്കുന്നു. അത് കണ്ണുനീർ പൊഴിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യുന്നു. 

 

girl-crying

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾ അധികം കരയാറുണ്ടോ?

നമ്മുടെ സമൂഹം കരയുന്നതിനെ ഒരു വ്യക്തിയുടെ ദൗർബല്യമായിട്ടാണ് കണക്കാക്കുന്നത്. അതിനാൽതന്നെ പുരുഷൻ കരയുന്നതു അവരുടെ സ്റ്റീരിയോടൈപ്പിക്കൽ പൗരുഷത്തിന്റെ പ്രതിച്ഛായയുമായി ഒട്ടും തന്നെ യോജിക്കുന്നില്ല. സ്ത്രീകൾ കൂടുതൽ കരയുന്നതിനെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് ശരിവച്ചിരിക്കുകയാണ് നമ്മുടെ സമൂഹം. സ്ത്രീകൾ വർഷത്തിൽ 30 മുതൽ 64 തവണ വരെ കരയുന്നു, അതേസമയം പുരുഷന്മാർ വർഷത്തിൽ 6 മുതൽ 17 തവണ വരെ കരയുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഈ ഗവേഷണങ്ങളിൽ ഭൂരിഭാഗവും സ്വയം റിപ്പോർട്ടിങ്ങിനെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ, സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ചു ഹോർമോൺ പ്രവർത്തനങ്ങളിൽ വ്യത്യാസങ്ങളുണ്ട്. ചില ഹോർമോണുകൾ പുരുഷന്മാരേക്കാൾ എളുപ്പത്തിലും കൂടുതൽ തവണ കരയാനും സ്ത്രീകളെ പ്രേരിപ്പിക്കുന്നു. കരയുന്നതിന്റെ ശാസ്ത്രവശത്തെ കുറിച്ച്  പഠിച്ച പിറ്റ്സ്ബർഗ് സർവകലാശാലയിലെ സൈക്യാട്രി പ്രൊഫസറായ ലോറൻ ബൈൽസ്മയും ഇത് വിശദീകരിക്കുന്നു.

പ്രോലാക്റ്റിന്റെ അളവിലുള്ള വ്യത്യാസങ്ങൾ കരച്ചിലിലെ വ്യത്യാസങ്ങളും അതുപോലെതന്നെ വൈകാരിക പ്രകടനത്തിലെ മറ്റ് വ്യത്യാസങ്ങളും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിഷാദരോഗവും വിശദീകരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

അതിനിടെ, ബയോകെമിസ്റ്റ് വില്യം എച്ച്.ഫ്രെയുടെ ഗവേഷണം ശാരീരികവും വൈകാരികവുമായ പ്രകോപനം മൂലമുണ്ടാകുന്ന കണ്ണുനീർ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു. വൈകാരികമായ കണ്ണുനീരിൽ പ്രോലക്റ്റിൻ എന്ന ഹോർമോൺ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സ്ഥീരീകരിക്കുന്നു. ഇത് പ്രായപൂർത്തിയായ പുരുഷന്മാരേക്കാൾ പ്രായപൂർത്തിയായ സ്ത്രീകളിൽ 60% കൂടുതലാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു കാര്യം എടുത്തുപറയേണ്ടത് പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കരയുന്നതിന്റെ  കാര്യത്തിൽ ഒരു വലിയ ഘടകമാണ് . ചെറുപ്പക്കാരായ പുരുഷന്മാരിൽ കാണപ്പെടുന്ന "Raging bull പ്രതിഭാസം" ടെസ്റ്റോസ്റ്റിറോണിന്റെ പ്രഭാവം മൂലമാണ്. സമ്മർദ്ദത്തിന്റെയോ ഉത്കണ്ഠയുടെയോ നിമിഷങ്ങളിൽ അവർ അക്രമാസക്തരാകുന്നു.

 

ഇത് പുരുഷന്മാരുടെ കരച്ചിൽ തടയുന്ന ഘടകമാണ്. അതുകൊണ്ട് സ്ത്രീകൾ കൂടുതൽ കരയുന്നില്ല മറിച്ചു പുരുഷന്മാർ വളരെ കുറച്ചു മാത്രമേ കരയുന്നുള്ളു എന്നു വേണം പറയാൻ. 

crying-man

പ്രോലാക്റ്റിന് പുറമേ, വൈകാരികമായി സംഭവിക്കുന്ന കണ്ണീരിൽ സമ്മർദ സൂചകമായ അഡ്രിനോകോർട്ടിക്കോട്രോപിക് ഹോർമോൺ (ACTH) അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രഗവേഷകനായ ഫ്രെ കണ്ടെത്തി. കരച്ചിൽ സമ്മർദവുമായി ബന്ധപ്പെട്ട വിഷവസ്തുക്കളെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുമെന്ന് അദ്ദേഹം അനുമാനിച്ചു. ഇതിനാൽ തന്നെ നന്നായി ഒന്ന് കരഞ്ഞു കഴിയുമ്പോൾ എന്തുകൊണ്ട് ഒരു മന:സുഖം തോന്നുന്നു എന്ന് ഇതിനോടകം മനസ്സിലാക്കാൻ കഴിയും. സ്ട്രെസ് റിലീഫിന്റെ കാര്യത്തിൽ ഇത് സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ഒരു ലെഗ് അപ്പ് നൽകുന്നു.

 

കണ്ണുനീരിന്റെ ശാസ്ത്രം

girl-crying

ഇനി ശാസ്ത്രീയവശം നോക്കുകയാണെങ്കിൽ, ഉദാഹരണത്തിന് കണ്ണീർ നാളങ്ങളിലേക്ക് ശ്രദ്ധതിരിച്ചാൽ അറിയാൻ പറ്റുന്നതെന്തെന്നാൽ  പുരുഷന്മാരുടെ കണ്ണുകളിൽ വലിയ കണ്ണുനീർ നാളങ്ങൾ ഉണ്ടെന്ന് വർഷങ്ങളായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, അതിനാൽ കണ്ണുനീർ കണ്ണിൽ നിന്നു കവിൾത്തടത്തിലേക്ക് ഒഴുകുന്നതിനുള്ള സാധ്യത കുറവാണ്. ഇതിനായി ഗവേഷകർ സ്ത്രീകളുടെയും പുരുഷൻമാരുടെയും തലയോട്ടികൾ പരിശോധിച്ചപ്പോൾ സ്ത്രീകളുടേത് ചെറുതും ആഴം കുറഞ്ഞതുമാണെന്ന് കണ്ടെത്തി. 

മൊത്തത്തിൽ, പ്രിയപ്പെട്ട ഒരാളുടെ മരണം, പ്രണയബന്ധത്തിൽ ഉണ്ടാവുന്ന തകർച്ച, വേർപിരിയൽ, ഗൃഹാതുരത്വം തുടങ്ങിയ ഒരേ കാര്യങ്ങളിൽ പുരുഷന്മാരും സ്ത്രീകളും കരയുന്നു എന്നത് സത്യം തന്നെ. ഒരു വഴക്ക് അല്ലെങ്കിൽ കംപ്യൂട്ടർ തകരാർ അല്ലെങ്കിൽ കുട്ടികളുടെ അനുസരണക്കേടു പോലുള്ള ചെറിയ സംഭവങ്ങളിൽ സ്ത്രീകൾ കൂടുതൽ കരഞ്ഞേക്കാം, പക്ഷേ,  പോസിറ്റീവ് സംഭവങ്ങളോടുള്ള പ്രതികരണമായി പുരുഷന്മാർ താരതമ്യേന കൂടുതൽ തവണ കരയുന്നു. 

 

സാമൂഹിക മാനദണ്ഡങ്ങൾ

sad-girl-crying

ന്യൂയോർക്ക് പോസ്റ്റ് പേജ് ഉദ്ധരിച്ച്, സ്ത്രീകൾ കൂടുതൽ എളുപ്പത്തിൽ കരയുന്നതിന്റെ അവസാന കാരണം സമൂഹത്തിലെ സാമൂഹിക മാനദണ്ഡങ്ങളുടെ അസ്ഥിത്വമാണ്. സ്വഭാവമനുസരിച്ച്, സ്ത്രീകളുടെ കരയാനുള്ള പ്രവണതയെ അവരുടെ സ്ത്രൈണഭാവവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

അതുകൂടാതെ, ഒരു പുരുഷന്റെ കരച്ചിൽ അവന്റെ ബലഹീനതയുടെ ലക്ഷണമായി കാണുന്ന ഒരു ആചാരമാണ്, അതേസമയം സ്ത്രീകൾക്ക് കരയേണ്ടിവരുമ്പോൾ ഒരു പ്രശ്നവുമില്ല. അങ്ങനെ, പൊതുസ്ഥലത്ത് കരയുന്നത് പുരുഷന്മാർക്ക് അവരുടെ സമപ്രായക്കാരുടെ കൂട്ടത്തിൽ അപമാനം അനുഭവിക്കാൻ ഇടയാക്കും. ഇത് പലപ്പോഴും പരസ്യമായി കരയുന്നതിൽ നിന്ന് അവരെ തടയുന്നു.

പുരുഷ മസ്തിഷ്കത്തിലെ ഹോർമോണുകൾ വളരെ വേഗത്തിൽ കോപത്തിലേക്ക് പോകുന്നു. അവർക്ക് അവരുടെ കൈകാലുകളിൽ പിരിമുറുക്കം അനുഭവപ്പെടും, അത് പെട്ടെന്ന് കോപാകുലമായ പ്രതികരണത്തിലേക്ക് കുതിക്കുന്നു. പുരുഷന്മാർക്ക് ഏകദേശം 20 മടങ്ങ് കൂടുതൽ ശാരീരിക കോപവും ആക്രമണ സ്വഭാവവും ഉണ്ട് എന്നാലോ  സ്ത്രീകൾ പലപ്പോഴും പൊട്ടിക്കരയുന്നു. അങ്ങനെ അവർ  പ്രായമാകുമ്പോൾ, അവരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നു. എന്നാൽ പ്രായം ചെല്ലും തോറും  പുരുഷന്മാർക്ക് അതേ തലത്തിലുള്ള പുരുഷത്വം നിലനിർത്തണമെന്ന് നിർബന്ധമില്ല. അവർക്ക് അൽപ്പം മൃദുവാകാൻ കഴിയും. ടെസ്റ്റോസ്റ്റിറോൺ കുറവുള്ള ഒരു വ്യക്തി കരയാനിടയുള്ള ഒരു സാഹചര്യത്തെയും അതേസമയം ഒരാൾക്ക് ദേഷ്യം വരുന്ന ഓരോ സമയത്തെയും കുറിച്ച് നമ്മൾ താരതമ്യം ചെയ്‌താൽ, പുരുഷന്മാരും വൈകാരികമായി അസ്ഥിരമായ സൃഷ്ടികളാണെന്ന് കാണാൻ കഴിയും.

 

കണ്ണുനീർ സങ്കടം മാത്രമല്ല പ്രകടിപ്പിക്കുന്നത്...

കണ്ണുനീരില്ലാത്ത, വികാരമില്ലാത്തവരായി പുരുഷന്മാരെ കാണിക്കുന്ന അതേ ലിംഗ പ്രതീക്ഷകൾ പലപ്പോഴും സ്ത്രീകൾക്ക്, അവർ അശക്തരാണെന്നു സൂചിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിസ്സഹായതയുടെ ദൈനംദിന അനുഭവം സ്ത്രീകളെ ഇടയ്ക്കിടെ കരയാൻ പ്രേരിപ്പിച്ചേക്കാം, ഇത് അവർ എങ്ങനെയെങ്കിലും കൂടുതൽ വൈകാരികരാണെന്ന സ്റ്റീരിയോടൈപ്പിനെ ശക്തിപ്പെടുത്തുന്നു, ഇത് അവർ ദുർബലരാണെന്ന് സമൂഹം ശരിവയ്ക്കുന്നു. 

കണ്ണുനീർ നാളങ്ങൾ, സാമൂഹിക നിർമിതികൾ, ഹോർമോണുകൾ എന്നിവയെക്കുറിച്ചുള്ള ഈ സംഭാഷണങ്ങളെല്ലാം ഒരു പ്രധാന വിശദാംശം നൽകുന്നു: ചില ആളുകൾ കരച്ചിൽ ആസ്വദിച്ചേക്കാം അല്ലെങ്കിൽ കുറഞ്ഞത് അത് കാര്യമാക്കേണ്ടതില്ല എന്ന് ചിന്തിക്കുന്നവരാവാം. അതിനനുസരിച്ച് ആവാം അവരുടെ കരയുന്നതു സംബന്ധിച്ച അനുഭവങ്ങൾ. ഇത് പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നാൽ ഈ വസ്തുതകൾ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് എന്ന് മാത്രമല്ല വൈകാരിക ഉത്തേജകങ്ങളുടെ ആവൃത്തി കൂടെയാണെന്ന്  ഡോ. വിംഗർഹോട്ട്സ് ചൂണ്ടിക്കാട്ടുന്നു. അതായതു സ്ത്രീകളുടെ അഭിരുചികൾ പുരുഷന്മാരെ വച്ച് നോക്കുമ്പോൾ തീർത്തും വ്യത്യസ്തമാണ്. ഇത്രയൊക്കെ പറഞ്ഞാലും കണക്കുകൾ പരിശോധിച്ചാൽ ആത്മഹത്യാനിരക്ക് പുരുഷൻമാരിൽ കൂടുതലാണ്. സ്ത്രീകൾക്ക്‌ താരതമ്യേന പെട്ടെന്നുളള സമ്മർദങ്ങൾ  തരണം ചെയ്യാൻ പ്രത്യേക കഴിവുണ്ട്.അവളുടെ ഉള്ളിൽ സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും രൂപാന്തരപ്പെടുത്താനുമുള്ള ശക്തിയുണ്ട്.

"കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ...

അഭിനന്ദനം നിനക്കഭിനന്ദനം.." 

ഇതുകൊണ്ടുതന്നെയാവാം കവികൾ കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ചു ഇത്രയേറെ പുകഴ്ത്തി ഏഴുതിയിരിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com