കുട്ടികളെ വീടിനു പുറത്തു കളിക്കാൻ അനുവദിക്കാത്ത ന്യൂജെൻ അമ്മമാർ സൂക്ഷിക്കുക. നിങ്ങളുടെ കുട്ടികളെ കാത്തിരിക്കുന്നത് രോഗങ്ങളുടെ നീണ്ട നിരയാണ്. കയ്യിലും കാലിലും അഴുക്കു പുരളുമെന്നു കരുതി കുട്ടികളെ മുറിക്കുള്ളിൽ അടച്ചിടാതെ സ്വതന്ത്രമായി പുറത്തു കളിക്കാൻ അനുവദിക്കാം.
കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാൻ വീടിനു പുറത്തുള്ള കളികൾ സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. പുറത്തു കളിക്കാൻ അനുവദിക്കാത്ത മൂന്നിനും അഞ്ചു വയസിനും ഇടയിലുള്ള കുട്ടികൾക്ക് ഏഴു വയസാകുമ്പോഴേക്കും പൊണ്ണത്തടി വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
വീടിനു പുറത്തു കളിക്കാൻ സാധിക്കാത്ത മൂന്നിനും ഏഴിനും ഇടയിലുള്ള 6467 കുട്ടികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇവരിൽ 38 ശതമാനം കുട്ടികളിലും ഏഴു വയസാകുമ്പോഴേക്കും പൊണ്ണത്തടി വരാനുള്ള സാധ്യത കൂടുതലാണ്.കുട്ടികളിലെ അമിതവണ്ണം ടൈപ്പ് 2 പ്രമേഹ സാധ്യതയും വർദ്ധിപ്പിക്കുന്നു. യൂറോപ്യൻ അസോസിയേഷൻ ഓഫ് ദ സ്റ്റഡി ഓഫ് ഡയബറ്റിസ് ആണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.