ADVERTISEMENT

സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബം തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരുക്കിയ ഈ വീടിനു ഇന്നത്തെക്കാലത്ത് വളരെയധികം പ്രസക്‌തിയുണ്ട്. 

മലപ്പുറം മഞ്ചേരി സ്വദേശി അപ്പുക്കുട്ടന് സ്വന്തമായി ആകെയുള്ളത് 3.25 സെന്റ് വസ്തുവാണ്. ഒരു കൂരയ്ക്കായി ഇദ്ദേഹം നിരവധി വർഷങ്ങൾ ഓഫിസുകൾ കയറിയിറങ്ങി. അവസാനം പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള ആനുകൂല്യം ലഭിച്ചതോടെയാണ് വീടുപണിക്ക് അനക്കം വച്ചത്. ഘട്ടം ഘട്ടമായി മാത്രം എത്തുന്ന തുക, പണി പലപ്പോഴും മന്ദഗതിയിലാക്കി. ബാക്കി തുക സ്വന്തമായി സ്വരുക്കൂട്ടിയാണ് വീടുപണി പൂർത്തിയാക്കിയത്.  

5-lakh-home-manjeri-yard

സമകാലിക ശൈലിയിൽ ഫ്ലാറ്റ് റൂഫായാണ് വീട് ഒരുക്കിയത്. സിറ്റൗട്ട്, ലിവിങ്- ഡൈനിങ് ഹാൾ, രണ്ടു കിടപ്പുമുറി, ഒരു കോമൺ ബാത്റൂം, അടുക്കള എന്നിവയാണ് 548 ചതുരശ്രയടിയിൽ ഒരുക്കിയത്. അടിത്തറ കെട്ടുന്നത് മുതൽ വാർപ്പിനും, പെയിന്റിങിനും വരെ അപ്പുകുട്ടനും കുടുംബവും കൈകോർത്തു. അതിലൂടെ പണിക്കൂലിയിനത്തിലും നല്ലൊരു തുക ലാഭിച്ചു. ഗ്രാഫിക് ഡിസൈനറായ മകൻ അമലിന്റെ കലാപരമായ സംഭാവനകളും വീടിനു മുതൽക്കൂട്ടായി. 

5-lakh-home-manjeri-view

 

5-lakh-home-manjeri-elevation

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം അഞ്ചു ലക്ഷം രൂപയിൽ ഒതുക്കാൻ കഴിഞ്ഞു. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വിയർപ്പിന്റെ ഫലമായ സ്വപ്നക്കൂട് സഫലമായതിന്റെ സന്തോഷത്തിലാണ് അപ്പുക്കുട്ടനും കുടുംബവും.

 

5-lakh-home-interior
5-lakh-home-kitchen

ചെലവ് കുറച്ച ഘടകങ്ങൾ

  • ഫെറോസിമന്റ് വാതിലുകൾ ഉപയോഗിച്ചു. ഒരെണ്ണത്തിന് ഏകദേശം 1800 രൂപ മാത്രം വില.
  • ജനൽ, വാതിൽ, കട്ടിളയ്ക്ക് കയനി മരത്തിന്റെ തടി ഉപയോഗിച്ചു.
  • രണ്ടു മുറികൾ റെഡ്ഓക്സൈഡ് വിരിച്ചു. മറ്റു മുറികളിൽ മാർബോനൈറ്റും.
  • വൈറ്റ് സിമന്റ് പ്രൈമറാണ് ചുവരുകളിൽ അടിച്ചത്.
  • നിസാരമായ കേടുപാടുകൾ വന്ന ടൈലുകൾ പകുതിവിലയ്ക്ക് കടയിൽ നിന്നും സംഘടിപ്പിച്ചു.

 

5-lakh-house-manjeri-plan

എസ്റ്റിമേറ്റ് 

  • സ്ട്രക്ചർ- 3.20 ലക്ഷം
  • വയറിങ്- 20000
  • പ്ലമിങ്- 20000
  • ഫ്ളോറിങ്- 20000 
  • പെയിന്റിങ്- 20000
  • പണിക്കൂലി, മറ്റിനങ്ങൾ- 1 ലക്ഷം   

 

Project Facts

Location- Manjeri, Malappuram

Plot- 3.25 cent

Area- 548 SFT

Owner- Appukuttan

Designer- Sherin payyanad

Completion year- 2019

Budget- 5 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com