ADVERTISEMENT

കായംകുളത്താണ് പ്രവാസിയായ അനിലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞ, റോഡിൽ നിന്നും ഉയരത്തിലുള്ള 9.5 സെന്റ് പ്ലോട്ടിലാണ് വീട് പണിയാൻ തീരുമാനിച്ചത്. പിന്നീട് സ്ട്രക്ചർ പകുതി പൂർത്തിയായപ്പോഴാണ് ഡിസൈനർ ജയേഷ് പണി ഏറ്റെടുക്കുന്നത്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയെ കരുതി ചരിഞ്ഞ മേൽക്കൂരയാണ് വീടിനു നൽകിയത്. കാർ പോർച്ച് സ്ട്രക്ചറിൽ നിന്നും മാറ്റിനൽകി.  

kayamkulam-house-exterior

പുറംകാഴ്ചയേക്കാൾ അകത്തളത്തിനാണ് ഇവിടെ പ്രാധാന്യംനൽകിയത്. സെമി-ഓപൺ നയത്തിലാണ് അകത്തളങ്ങൾ. ഈ നയത്തിൽ ഒരുക്കിയതിനാൽ അത്യാവശ്യം സ്വകാര്യതയും എന്നാൽ ഇടങ്ങൾ തമ്മിൽ കണക്ടിവിറ്റിയും ലഭിക്കുന്നു.

kayamkulam-house-living

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, സ്റ്റഡി സ്‌പേസ്, മിനി തിയറ്റർ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 3400 ചതുരശ്രയടിയിൽ ഒരുക്കിയത്.

kayamkulam-house-patio

ഫോർമൽ ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി. ഒരു ഭിത്തിയിൽ വോൾ പേപ്പർ, മറുഭിത്തിയിൽ ടെക്സ്ചർ നൽകി. കയർ കൊണ്ടുള്ള ഹാങ്ങിങ് ലൈറ്റുകൾ ലിവിങ് അലങ്കരിക്കുന്നു. ഫർണിച്ചറുകൾ എല്ലാം ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു നിർമിച്ചതാണ്. ഇളംനീല നിറത്തിൽ C ഷേപ്ഡ് ലെതർ സോഫയാണ് നൽകിയത്.

kayamkulam-house-hall

ഗ്രാനൈറ്റാണ് നിലത്തു വിരിച്ചത്. തേക്കിലാണ് ഫർണിച്ചർ മുഴുവൻ നിർമിച്ചത്. ജിപ്സത്തിൽ ടീക് ഫിനിഷ് നൽകിയ ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു.

kayamkulam-house-stair

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. ബാത്റൂമുകളിൽ ഇൻബിൽറ്റ് വാഡ്രോബ് നൽകിയതാണ് മറ്റൊരു സവിശേഷത.

kayamkulam-house-bed

മറൈൻ പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി.

kayamkulam-house-kitchen

പണി പുരോഗമിക്കുന്നതിനിടയിലാണ് കൊറോണക്കാലം വന്നത്. അതോടെ പണി അൽപം മന്ദഗതിയിലായി. സാമഗ്രികൾ ലഭിക്കാൻ താമസം നേരിട്ടു. എങ്കിലും വെല്ലുവിളികൾ മറികടന്ന് പണി പൂർത്തിയാക്കാൻ സാധിച്ചു.

kayamkulam-house-dine

 

Project facts

Location- Kayamkulam

Plot- 9.5 cent

Area- 3400 SFT

Designer- Jayesh Kumar 

JK Constructions, Harippadu 

Mob- 9249296025

Y.C- 2020

English Summary- Luxury House Kayamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com