ADVERTISEMENT

ഇവിടെ എങ്ങനെ ക്രിക്കറ്റ് കളിക്കും? ബെംഗളൂരുവിലെ ഗ്ലാസ് വീട് വൈറലായപ്പോൾ അതിനടിയിൽ വന്ന രസകരമായ കമന്റുകളിൽ ഒന്നാണിത്.

മുൻനിര മാധ്യമങ്ങളും യൂട്യൂബർമാരും വീടിന്റെ ദൃശ്യങ്ങൾ പകർത്താൻ ഒഴുകിയെത്തി. ഇത് ഒരു മലയാളിയുടെ വീടാണ് എന്നതാണ് മറ്റൊരു കൗതുകം. ചെങ്ങന്നൂർ സ്വദേശിയും ആർക്കിടെക്ടുമായ തോമസ് എബ്രഹാമിന് വീട്ടിൽ സന്ദർശകർ ഒഴിഞ്ഞ നേരമില്ല.

glass-house-aerial

വീട് ശ്രദ്ധിക്കപ്പെടുന്ന നിർമിതിയാകണം എന്നുണ്ടായിരുന്നു. പുതിയകാലത്തോട് ചേർന്നുനിൽക്കണം. അങ്ങനെയാണ് പൂർണമായും ഗ്ലാസിൽ നിർമിക്കാം എന്ന് തീരുമാനിച്ചത്.  സ്റ്റീൽ ഫ്രയിമിൽ ഗ്ലാസ് വിരിച്ചാണ് ചുവരുകൾ നിർമിച്ചത്. കെട്ടിടത്തിന്റെ ഏതാണ്ട് 95 ശതമാനവും ഗ്ലാസാണ്. തോമസ് പറയുന്നു.

glass-house-pool

മൂന്നു നില വീടാണിത്. 27 അടിയാണ് കെട്ടിടത്തിന്റെ പൊക്കം.  താഴെ അതിവിശാലമായ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഒരു കിടപ്പുമുറി എന്നിവ മാത്രമേയുള്ളൂ. രണ്ടാം നിലയിലാണ് ഡൈനിങ്, കൂടാതെ രണ്ടു കിടപ്പുമുറികളുമുണ്ട്. മൂന്നാം നിലയിൽ പിയാനോ റൂം മാത്രമാണുള്ളത്. മൂന്ന് നിലകളുടെയും മേൽക്കൂര മാത്രമാണ് ഇവിടെ കോൺക്രീറ്റുള്ളത്.

glass-house-night

വീടുപോലെ ചുറ്റുപാടും മനോഹരമായി ഒരുക്കി. ചുറ്റുമുള്ള നടപ്പാതകൾ പുൽത്തകിടി വിരിച്ച് അലങ്കരിച്ചു. ഇവിടെയൊരു കുളവുമുണ്ട്.

glass-house-stair

ഓപൺ സ്‌പേസുകൾക്ക് പ്രാധാന്യം നൽകി ഒരുക്കിയതിനാൽ നല്ല വിശാലത ഉള്ളിൽ അനുഭവപ്പെടുന്നു. സ്‌റ്റെയറാണ് വീടിനുള്ളിലെ മറ്റൊരു ഹൈലൈറ്റ്. ക്രോമസോമിന്റെ ആകൃതിയിലാണിത്. തൂവെള്ള മാർബിളാണ് പടികളിൽ. കൈവരികളിൽ ഗ്ലാസാണ്.

glass-house-living

കിടപ്പുമുറികളിലാണ് ഏറ്റവും രസമുള്ള കാഴ്ച. രണ്ടു ഗ്ലാസ് ഭിത്തികൾക്കപ്പുറം നിറയെ പൂച്ചെടികളും വള്ളിച്ചെടികളുമാണ്. അതിനാൽ ഒരു ചെറുകാടിന്റെ പ്രതീതി ലഭിക്കും. നേരിട്ട് ഇവിടേക്ക് വെയിൽ അടിക്കാത്തതിനാൽ ചൂടും അറിയില്ല.

glass-house-bed

വീടിന്റെ പിന്നിൽ ചെറിയ കാടാണ്. മാനും മയിലുമെല്ലാം ഇവിടെ മേയാനെത്താറുണ്ട്. വീടിനുള്ളിൽ ഇരുന്നുതന്നെ അത്തരം കാഴ്ചകൾ ആസ്വദിക്കാം. തോമസ് പറയുന്നു.

English Summary:

Viral Glass House in Bengaluru- Veedu Magazine Malayalam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com