Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ കൂര തകർന്നു; രണ്ടു ദിവസം കൊണ്ട് വീട് നിർമിച്ചു നൽകി യുവാക്കൾ

2-day-home-wayanad കുറഞ്ഞ സമയത്തിനുള്ളിൽ പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ കൊണ്ട് ഒരു താൽക്കാലിക വസതി നിർമിച്ചു നൽകുക എന്നതായിരുന്നു പദ്ധതി.

വയനാട്ടിലെ പനമരത്ത് അഞ്ചു സെന്റിൽ ഒരു ഷെഡിലായിരുന്നു വിധവയായ ആ സ്ത്രീയുടെ ദൈന്യജീവിതം. പ്രളയത്തെ തുടർന്ന് ആകെയുണ്ടായിരുന്ന കൂര തകർന്നു പോയി. ഇവരുടെ ദൈന്യത അറിഞ്ഞ ആർക്കിടെക്ട് വാജിദ് റഹ്‌മാനും സുഹൃത്തുക്കളും ചേർന്നാണ് രണ്ടുദിവസം കൊണ്ട് ഒരു ഇടത്താവളം നിർമിച്ചു നൽകിയത്. വാജിദ് ആ അനുഭവം വിവരിക്കുന്നു.

in-construction

ഒരു ചെറിയ കൂരയ്ക്കുള്ളിലായിരുന്നു ആ അമ്മയുടെ താമസം. കാറ്റിലും പ്രളയത്തിലും കൂര തകർന്നുപോയി. പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് ആറു മാസമെങ്കിലും പിടിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ കൊണ്ട് ഒരു താൽക്കാലിക വസതി നിർമിച്ചു നൽകുക എന്നതായിരുന്നു പദ്ധതി. +2 കൂട്ടായ്മയിൽ നിന്നും പിരിച്ചെടുത്ത 75000 രൂപയായിരുന്നു മൂലധനം.

2-day-home-wayanad-interior

അടുക്കളയും കിടപ്പുമുറിയുമായി ഉപയോഗിക്കാവുന്ന ഹാളാണ് വീട്ടിലുള്ളത്. സിമന്റ് ഷീറ്റ് കൊണ്ടാണ് ഭിത്തിയും മേൽക്കൂരയും നിർമിച്ചത്. ട്രസ്‌ഫോൾഡ് ഷീറ്റ് കൊണ്ട് വാതിലുകളും ജനാലകളും നിർമിച്ചു. ഉപയോഗം കഴിഞ്ഞ ഫ്‌ളക്‌സും കയർ മാറ്റും കൊണ്ടാണ് നിലമൊരുക്കിയത്.

2-day-home-wayanad-exterior

രാവിലെ ആറു മണി മുതൽ രാത്രി 11 വരെ തുടർച്ചയായി അധ്വാനിച്ചാണ് രണ്ടു ദിവസം കൊണ്ട് വീട് പൂർത്തിയാക്കിയത്. നാട്ടുകാരും സഹായിച്ചു.

2-day-home-wayanad-work

70000 രൂപയ്ക്ക് പണി പൂർത്തിയാക്കി നൽകിയപ്പോൾ ആ സ്ത്രീയുടെ മുഖത്ത് വിരിഞ്ഞ സന്തോഷമാണ് ഏറ്റവും വലിയ പ്രതിഫലം എന്ന് വാജിദും കൂട്ടരും പറയുന്നു.