ADVERTISEMENT
adv-jahangeer-razaq-facebook-post-on-political-murder
kripesh-house-1

ഒന്നരമാസം മുൻപ് കേരളത്തിന്റെ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയ ഒരു ചിത്രമായിരുന്നു, കൊലപാതകരാഷ്ട്രീയത്തിന്റെ ഇരയായ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീട്ടിലായിരുന്നു വർഷങ്ങളായി ആ കുടുംബം താമസിച്ചിരുന്നത്. വീടിനോടു ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണപ്രിയയുടെ പഠനമുറി. അടച്ചുറപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് ആ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന കൃപേഷ് കൊലക്കത്തിക്ക് ഇരയാകുന്നത്. 

kripesh-homes

ഇതിന് പിന്നാലെയാണ് കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ ഹൈബി ഇൗഡൻ മുന്നോട്ടുവന്നത്. ആ സ്വപ്നം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. തണൽ പദ്ധതിയിലുൾപ്പെടുത്തിയാണ് പഴയ വീടിനോട് ചേർന്നു പുതിയ വീടുപണിതത്. ഒപ്പം ഹൈബിയുടെ സുഹൃത്തുക്കളും ധനസഹായം നൽകി. ഇന്നലെയായിരുന്നു ഗൃഹപ്രവേശം. 

kripesh-house-living

വെറും 46 ദിവസം കൊണ്ടാണ് മനോഹരമായ വീടു പൂർത്തിയാക്കിയത്. 'കിച്ചുവിന്റെ വീട്' എന്ന തലക്കെട്ടോടെ വീടിന്റെ കൂടുതൽ ചിത്രങ്ങൾ ഹൈബി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ഹൈബിയുടെ മുപ്പത്തിയാറാം ജന്മദിനം കൂടിയായിരുന്നു ഇന്നലെ.

kripesh-new-house-hall
kripesh-new-house-kitchen

സ്വീകരണമുറി, ഊണുമുറി, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അടുക്കള എന്നിവയാണ് 1200 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. വെറും 10 ദിവസം കൊണ്ടാണ് സ്ട്രക്ചർ പൂർത്തിയാക്കിയത്. വീട്ടുവളപ്പിൽ കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്. 19 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ചതും ശ്രദ്ധേയമാണ്.

നഷ്‌ടമായ മകന് പകരമാകില്ലെങ്കിലും അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ആ കുടുംബം ചേക്കേറുമ്പോൾ കാണുന്നവരുടെ മനസ്സും നിറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com