ADVERTISEMENT

കൊറോണക്കാലം കഴിയുന്നതോടെ ഗൾഫ് മേഖലയിലുണ്ടായ തൊഴിൽനഷ്ടവും പ്രവാസിമലയാളികളുടെ  തിരിച്ചുവരവും വീട് നിർമാണത്തെ സാരമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ കെട്ടിടനിർമാണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാർക്കു വീട് എന്ന സ്വപ്നം അപ്രാപ്യമാകുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാൻ ജിപ്സം പ്ലാസ്റ്റർ വീടുകൾ സഹായിക്കും. കെട്ടിടനിർമാണ വേളയിൽ സിമന്റിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനും പുട്ടി, പിഒപി എന്നിവ ഒഴിവാക്കാനും ജിപ്സം പ്ലാസ്റ്റർ സഹായിക്കും. ഇതുവഴി നിർമാണച്ചെലവ് 30 ശതമാനത്തോളം കുറയും. വൈറ്റൽ ജിപ്സം പ്രകൃതിദത്തവും പരിസ്ഥിതി സൗഹാർദപരവുമാണ്.

ഖനനം ചെയ്തെടുക്കുന്ന കാത്സ്യം സൾഫേറ്റ്  നൂതനപ്രകൃതിയിലൂടെ ശുദ്ധീകരിച്ചാണു വൈറ്റൽ ജിപ്സമാക്കുന്നത്. വളരെക്കാലം ഈടും ഗുണമേന്മയും ഇതിനുണ്ട്. ഗ്രീൻ ബിൽഡിങ് റെയ്റ്റിങ് സിസ്റ്റം അംഗീകാരവും ഈ ഉൽപന്നത്തിനുണ്ട്. ഗ്രാനൈറ്റ്, കോൺക്രീറ്റ്, ഇഷ്ടിക, സാധാരണ കട്ടകൾ, വെട്ടുകല്ല് തുടങ്ങി എല്ലാ പ്രതലത്തിലും നേരിട്ടുപയോഗിക്കാം.

ആജീവനാന്ത കാലാവധി-വൈറ്റൽ ജിപ്സത്തിൽ മാരകമായ ക്ലോറൈഡുകൾ കലർന്നിട്ടില്ലാത്തതിനാൽ ഇതു നൂറു ശതമാനം പരിശുദ്ധം. ഈജിപ്തിലെ ചീപോസ് പിരമിഡുകൾ ജിപ്സംകൊണ്ടു നിർമിച്ചവയാണെന്നു തെളിഞ്ഞിട്ടുണ്ട്. വിള്ളലുകളെ പ്രതിരോധിക്കുന്നു. വൈറ്റൽ ജിപ്സം പ്ലാസ്റ്റർ ഉണങ്ങുമ്പോൾ സിമന്റ്പോലെ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടാകുന്നില്ല. ഇതിന്റെ ബോണ്ടിങ് പവർ സിമന്റിനെക്കാൾ കൂടുതലാണ്. ഇതിന്റെ ഫ്ലെക്സിബിൾ സ്വഭാവം കെട്ടിടങ്ങൾക്കുണ്ടാകുന്ന ചെറുചലനങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

താപപ്രതിരോധ ശേഷി-ചൂടിനെ പ്രതിരോധിക്കുന്ന ഉൽപന്നമാണ് വൈറ്റൽ ജിപ്സം. വൈറ്റൽ ജിപ്സം പ്ലാസ്റ്റർ ഉപയോഗിച്ച പ്രതലത്തിൽ മറ്റുള്ള പ്ലാസ്റ്ററിങ് പോലെ ബലപ്പെടുത്തുന്നതിനായി നനച്ചുകൊടുക്കേണ്ടതില്ല. ഇതു ജലത്തിന്റെ അനാവശ്യമായ ഉപയോഗവും ജോലിഭാരവും കുറയ്ക്കും.

തുരുമ്പിനെ തടയുന്നു-വൈറ്റൽ ജിപ്സത്തിൽ തുരുമ്പിനെ പ്രതിരോധിക്കുന്ന ഘടകങ്ങളുണ്ട്. ഇത് ഉപയോഗിച്ച ചുമരിലുള്ള ഇലക്ട്രിക്കൽ ഫിറ്റിങ്സ്, ഇരുമ്പ് പൈപ്പുകൾ എന്നിവയിൽ തുരുമ്പു ബാധിക്കില്ല.

ഭംഗി-വൈറ്റൽ ജിപ്സം പ്ലാസ്റ്ററിങ് മനോഹരവും മിനുസമാർന്നതുമായ പ്രതലമാണ് മേൽക്കൂരകൾക്കും ഭിത്തികൾക്കും നൽകുന്നത്. പെയിന്റിങ്ങിന്റെയും വോൾപേപ്പറിന്റെയും സൗന്ദര്യം വർധിപ്പിക്കുന്നതിന് ഇതു കാരണമാകുന്നു. പെയിന്റിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കും. 

സൗകര്യപ്രദമായ ഉപയോഗം-വൈറ്റൽ ജിപ്സം ഉപയോഗിക്കുന്നതിനു വെള്ളം മാത്രമേ ആവശ്യമുള്ളൂ. വളരെ എളുപ്പത്തിൽ യോജിപ്പിക്കാം. ഇതിനെക്കുറിച്ച് അറിയുന്ന തൊഴിലാളിക്കു വേഗത്തിൽ പണി പൂർത്തിയാക്കാനാവും. ഒരു കോട്ടിൽത്തന്നെ ഫിനിഷിങ് ലഭിക്കുന്നതു വളരെ പെട്ടെന്നു ജോലി പൂർത്തീകരിക്കാൻ സഹായിക്കും. ചെലവും സമയവും ഇതുമൂലം ലാഭിക്കാം.   

 

gfrg-home-construction

ഫൈബർ സിമന്റ് ബോർഡ് വീട് 

പരമ്പരാഗത കെട്ടിട നിർമാണത്തിൽനിന്നു മാറി ചിന്തിക്കുന്നവർക്ക് മികച്ചൊരു ബദൽമാർഗം ആണ് ഫൈബർ ബോർഡുകൾ. അതിന്റെ ഗുണമേന്മകൾ അറിയാം.

gfrg-panel-home-01-c

സിമന്റ് ഫൈബർ ബോർഡ്, സിമന്റ്, സിലിക്ക സാൻഡ്, വുഡൻ പൾപ്പ് എന്നിവകൊണ്ടാണു നിർമിക്കുന്നത്. പൊതുവിൽ കേരളത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഇവ തിരഞ്ഞെടുക്കുന്നവർ ധാരാളം. സിമന്റ് കട്ടയ്ക്കും വെട്ടുകല്ലിനും പകരം പൂർണമായും ഇത്തരം ബോർഡുകൾ ഉപയോഗിച്ചിട്ടുള്ള വീടുകളുണ്ട്. ഇടഭിത്തികളുടെ നിർമാണത്തിനും, റൂഫിങ്ങിനു ശേഷം വരുന്ന സീലിങ്‌ വർക്കുകൾക്കും ആണ് നേരത്തേ ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇന്ന് വീടിന്റെ അകത്തളങ്ങൾ, കിച്ചൻ തുടങ്ങിയവയ്ക്കു മോടി കൂട്ടാനും ഇവ ഉപയോഗിക്കുന്നു. കളർ ചെയ്തുവരുന്ന സിമന്റ് ഫൈബർ ബോർഡുകളും ലഭ്യമാണ്. കളർ ചെയ്യാതെ ലഭിക്കുന്ന മോഡലുകളിൽ ഏതു തരത്തിലുള്ള പെയിന്റിങ്ങും സാധ്യമാണുതാനും.

ഇത്തരത്തിൽ വുഡൻ പാനൽ ഫിനിഷിങ്ങും ഉപഭോക്താവിനു ലഭിക്കുന്നു. സിമന്റ് കട്ട, വെട്ടുകല്ല് തുടങ്ങിയവ ഉപയോഗിച്ച് ചെയ്യുന്ന ഭിത്തികളുടെ ഭാരം താങ്ങാൻ ശേഷിയില്ലാത്ത ബേസ്മെന്റ് ഏരിയകളിൽ സിമന്റ് ഫൈബർ ബോർഡുകളുപയോഗിച്ച് വളരെ മികച്ച രീതിയിൽ മുറികളുണ്ടാക്കാം. വുഡൻ പാനലിൽ കാലക്രമേണ കണ്ടുവരുന്ന ചിതൽ, പുഴുക്കുത്ത് തുടങ്ങിയ ശല്യങ്ങളൊന്നും ഇവയ്ക്കില്ല. ഈർപ്പത്തെ അതിജീവിക്കുന്നതിനൊപ്പം കുത്തു പിടിക്കില്ല. ഭിത്തികൾക്കും സീലിങ് വർക്കുകൾക്കും പാർട്ടീഷൻ വർക്കുകൾക്കുമായി വിവിധ കനത്തിലും ബലത്തിലും ഉള്ള സിമന്റ് ഫൈബർ ബോർഡുകൾ വിപണിയിൽ ലഭ്യമാണ്. ഇതേസമയം സിമന്റ് ഫൈബർ ബോർഡ് വർക്കുകൾ വിദഗ്ധമായി ചെയ്യുന്നവരുടെ സേവനം വിനിയോഗിക്കണം. വീടുകൾക്ക് ഇരുപതു മുതൽ മുപ്പതുവർഷം വരെ ഗാരന്റി ഓഫർ നൽകുന്ന കമ്പനികളുമുണ്ട്.

സിമന്റ് ഫൈബർ ബോർഡിൽ തീർത്ത വീടുകളോ ഷോപ്പുകളോ മറ്റു കെട്ടിടങ്ങളോ സന്ദർശിച്ച് അവരുടെ ഭംഗിയും കാര്യക്ഷമതയും മനസ്സിലാക്കിയശേഷം സ്വന്തം വീടുകളിൽ അവ ഉപയോഗിക്കുന്നതാണ് നന്ന്. ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ ചെലവു കൂടുതലാണ്. അവിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാൽ വൻസാമ്പത്തിക നഷ്ടവുമുണ്ടായേക്കാം. 

English Summary- Fibre Cement, Gypsum House Features

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com