ADVERTISEMENT

മനോരമ ഓൺലൈനിന്റെ സഹകരണത്തോടെ കേരളത്തിലെ പ്രമുഖ ബിൽഡറായ മലബാർ ഡെവലപ്പേഴ്‌സ് അവതരിപ്പിക്കുന്ന ഓൺലൈൻ റിയൽഎസ്റ്റേറ്റ് പ്രദർശനമായ സ്‌നേഹവീട് ഇന്നു മുതൽ.

സാമൂഹിക അകലവും നിയന്ത്രണങ്ങളും പാലിക്കേണ്ട കോവിഡ് കാലഘട്ടത്തിൽ എങ്ങനെ വീട് പണിയും, ആരെ സമീപിക്കും, ആരെയൊക്കെ വിശ്വസിക്കും, എവിടെ നിക്ഷേപിക്കും തുടങ്ങിയ ചോദ്യങ്ങൾ അലട്ടുന്നുണ്ടാകാം.. ഇതിനു പരിഹാരമായാണ് മനോരമ ഓൺലൈനും മലബാർ ഡവലപ്പേഴ്‌സും കൈകോർക്കുന്നത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദും മനോരമ ഓൺലൈൻ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യുവും വിഡിയോ കോൺഫറൻസിലൂടെ ‘സ്നേഹവീട്’ സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

mariyam-mammen-mp-ahammed
‘സ്നേഹവീട്’ സൈറ്റിന്റെ ഉദ്ഘാടനം മനോരമ ഓൺലൈൻ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യുവും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദും വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നു.

മലബാർ ഡെവലപ്പേഴ്‌സിന്റെ തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട്, പെരിന്തൽമണ്ണ, കണ്ണൂർ എന്നിവിടങ്ങളിലെ പന്ത്രണ്ടോളം താമസിക്കാൻ തയാറായ ഫ്ലാറ്റ്, വില്ല, വില്ലാമെന്റ് പ്ലോട്ടുകൾ എന്നിവ സ്‌നേഹവീട് വിർച്വൽ പ്ലാറ്റ്‌ഫോം വഴി മൊബൈലിലോ കംപ്യൂട്ടറിലോ ഓൺലൈനായി കണ്ടു വിലയിരുത്താം. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും മികച്ച ഓഫറുകളിൽ സ്വന്തമാക്കാനുമുളള അവസരവുമുണ്ട്. ലോകത്തെവിടെനിന്നും, ഈ പ്രോജക്ടുകൾ, ഓൺലൈനായി സന്ദർശിച്ചു സൗകര്യങ്ങൾ ബോധ്യപ്പെടാനും വിർച്വൽ എക്സ്പോയിൽ സാധിക്കും.

കോവിഡ് കാലത്ത് സാമൂഹിക അകലം ഉറപ്പുവരുത്തിക്കൊണ്ടു ഭവനസ്വപ്നങ്ങൾ സ്നേഹവീടിലൂടെ സഫലമാക്കാം.

ഇന്ത്യയിൽ ഉള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക- http://residential.malabardevelopers.com/malabar-manorama-expo-2020/

വിദേശത്തുള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക- http://residential.malabardevelopers.com/malabar-manorama-expo-2020-outside-india/

English Summary- Snehaveedu Online Property Show Site Launched

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com