ADVERTISEMENT

ലോകപ്രശസ്ത പോൺതാരം മിയ ഖലീഫയുടെ വിവാഹനിശ്‌ചയം കഴിഞ്ഞതാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചൂടുള്ള വാർത്ത. 

ഒരു സിനിമാക്കഥയെക്കാൾ നാടകീയമായിരുന്നു മിയയുടെ ജീവിതം. പശ്‌ചിമേഷ്യയിലെ ലെബനോനിലെ ഇടത്തരം കുടുംബത്തിലാണ് മിയ ഖലീഫ ജനിച്ചത്. രാജ്യത്ത് ആഭ്യന്തര യുദ്ധം വഷളായപ്പോൾ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കാലം. ചെറിയ വാടകവീട്ടിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. കോളജിനു ശേഷം മയാമിയിൽ സജീവമായ നീലച്ചിത്ര മേഖലയിലേക്ക് എത്തിപ്പെട്ടതോടെയാണ് മിയയുടെ തലവര തെളിഞ്ഞത്. പണക്കൊഴുപ്പിൽ ഹോളിവുഡിന് സമാന്തരമായി സഞ്ചരിക്കുന്ന മേഖലയാണ് പോൺ വ്യവസായം. വിവാദമായ ചില ചിത്രങ്ങളിൽ അഭിനയിച്ചതോടെ മിയയുടെ താരമൂല്യം വീണ്ടുമുയർന്നു. വൻകിട നിർമാതാക്കൾ പിന്നാലെയെത്തി. കുമിഞ്ഞുകൂടിയ പണം കൊണ്ട് മയാമിയിലും ഫ്ളോറിഡയിലും മിയ ഫ്ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടി. 

mia-flat

 

Mia-Khalifa-3-JPG

2011 ലായിരുന്നു മിയയുടെ ആദ്യ വിവാഹം. എന്നാൽ അഞ്ചു വർഷത്തിനുശേഷം ഈ ബന്ധം അവസാനിപ്പിച്ചു. ഇതിനുശേഷമാണു ഡെൻമാർക്കിലെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാന്‍ഡ്ബർഗിനെ പരിചയപ്പെടുന്നതും ഇപ്പോൾ വിവാഹനിശ്‌ചയത്തിൽ എത്തിയതും.

mia-kitchen

 

mia-home-pool

പോൺ അഭിനയത്തിൽനിന്നും വിരമിച്ച ശേഷം മിയ സമൂഹമാധ്യമത്തിൽ ചുവടുറപ്പിച്ചു. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ചൂടൻ ചിത്രങ്ങളിലൂടെ കോടിക്കണക്കിനു ഫോളോവേഴ്സ് ഒഴുകിയെത്തി. ഒന്നരക്കോടിയോളം പേരാണ് മിയ ഖലീഫയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. 

 

ടെക്സസിലാണ് ഇപ്പോൾ താമസിക്കുന്നത്. തന്റെ വീടുകളുടെ ചിത്രങ്ങൾ പതിവായി മിയ പോസ്റ്റ് ചെയ്യാറുണ്ട്. സന്തതസഹചാരികളായി രണ്ടു അരുമനായ്ക്കളും വീട്ടിലുണ്ട്. ഒറ്റനോട്ടത്തിൽ അത്ര ആഡംബരം തോന്നുകയില്ല എങ്കിലും കോടികൾ വിലയുള്ള ബ്രാൻഡഡ് ഫർണീച്ചറുകളാണത്രെ താരം വീടിനുള്ളിൽ വാങ്ങി നിറച്ചത്. വോൾപ്പേപ്പറുകളും വുഡൻ ഫ്ളോറിങ്ങും വീട് ആകർഷകമാക്കുന്നു. പ്രൈവറ്റ് സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്.  

 

ഇതിന്റെ വിപണനസാധ്യത മനസിലാക്കിയ ഗൃഹോപകരണ നിർമാതാക്കൾ പരസ്യത്തിനായി മിയയെ സമീപിക്കാറുണ്ട്. ഇന്റീരിയർ, ഹോം ഡെക്കർ, മെത്തകൾ, കർട്ടനുകൾ വിപണനം ചെയ്യുന്ന കമ്പനികളെ പ്രൊമോട്ട് ചെയ്യുന്ന വാക്കുകളും ചിത്രങ്ങളും തന്റെ വീടിന്റെ ചിത്രത്തിനൊപ്പം മിയ പോസ്റ്റ് ചെയ്യും. ഇതുവഴി കോടികളാണ് താരം കൊയ്യുന്നതത്രെ!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com