ADVERTISEMENT

സിനിമയിൽ മാത്രമല്ല ജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ഷാഹിദ് കപൂര്‍. ജീവിതത്തിലെ എല്ലാ പ്രധാനസംഭവങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിക്കുന്ന ആളാണ്‌ ഷാഹിദ്. അടുത്തിടെ ഇളയ കുഞ്ഞിന്റെ ജനനവും മൂത്ത മകളുടെ മൂന്നാം പിറന്നാൾ ആഘോഷവുമെല്ലാം ഷാഹിദ് പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു.

ഷാഹിദിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് തങ്ങളുടെ പുത്തന്‍ വീടിനെ കുറിച്ചാണ്. ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം ഷാഹിദും കുടുംബവും പുതിയ ഫ്ലാറ്റിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണ്. മുംബൈയിലെ വോര്‍ലിയില്‍8 000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഡ്യൂപ്ലെക്സ് അപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ വർഷം വാങ്ങിയെങ്കിലും ഫർണിഷിങ്ങിനായി സമയമെടുത്തതാണ് കയറിത്താമസം വൈകിച്ചത്.

shahid-house

2017 ൽ ഷാഹിദ് മുംബൈയില്‍ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. എന്നാല്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സ്ഥലമുള്ള ഒരിടത്തേക്ക് മാറാനുള്ള ആഗ്രഹമാണ് വോര്‍ലിയിലെ വീട്ടിലേക്ക് ഇരുവരെയും ആകര്‍ഷിച്ചത്. വോര്‍ലിയിലെ ഈ വമ്പന്‍ ഫ്ലാറ്റ് സമുച്ചയം സെലിബ്രിറ്റികളുടെ ഒരു കേന്ദ്രം കൂടിയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി ഭാര്യ അനുഷ്ക ശര്‍മ്മ, ദീപിക പദുക്കോൺ-രൺബീർ സിങ്, യുവരാജ് സിംഗ്, അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍ എന്നിവരെല്ലാം ഇനി ഷാഹിദിനും മീരയ്ക്കും അയല്‍ക്കാരാണ്. 

56 കോടിയാണ് ഫ്ലാറ്റിനു ഷാഹിദ് മുടക്കിയത് എന്നാണു റിപ്പോര്‍ട്ട്. 2.91 കോടി ടാക്സ് ഇനത്തിലായി. നാല്പത്തിരണ്ടാം നിലയിലെ ഫ്ലാറ്റാണ് ഷാഹിദ് വാങ്ങുന്നത്. അറബിക്കടലിനു അഭിമുഖമായി എല്ലാ സൗകര്യങ്ങളുമുള്ള ഫ്ലാറ്റാണ് ഇത്. വിശാലമായ ബാൽക്കണിയാണ് മറ്റൊരാകർഷണം. ഒരു ഫ്ലാറ്റ് ഉള്ളവർക്ക് ആറു കാര്‍ പാർക്കിങ്  ഇടങ്ങള്‍ ലഭ്യമാക്കിയിരുന്നു.  

shahid-flat-view

300 കോടി ക്ലബ്ബില്‍ കയറിയ ഷാഹിദിന്റെ ഏറ്റവും പുതിയ ചിത്രം കബീര്‍ സിംഗിന്റെ വിജയശേഷം ഏകദേശം  35 കോടി ഒരു സിനിമയ്ക്ക്  ഷാഹിദ് പ്രതിഫലമായി വാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com