ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ഇ-കോമേഴ്സ് കമ്പനിയായ ആമസോണിന്റെ സാരഥിയായി ആൻഡി ജാസി ചുമതല ഏറ്റെടുത്തത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. തന്റെ മുൻഗാമിയായ ജെഫ് ബെസോസിന്റെ പാത പിന്തുടരുന്ന ആൻഡി, ബെസോസ് പുതിയ വീട് സ്വന്തമാക്കി അധികം വൈകും മുൻപാണ് തനിക്കായി വീട് വാങ്ങിയത്. പക്ഷേ ആഡംബരത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ വലിയ അന്തരമുണ്ട്. 165 മില്യൺ ഡോളറിന്റെ (1200 കോടി) ബ്രഹ്‌മാണ്ഡ വീടാണ് ബെസോസിന്റേതെങ്കിൽ ജാസി തന്റെ പുതിയ വീടിനായി 6.7 മില്യൺ ഡോളര (50 കോടി) മാത്രമാണ് (അമേരിക്കയിൽ 50 കോടിയുടെ വീട് ഒന്നും അത്ര വലിയ സംഭവമല്ല എന്നോർക്കണം) ചെലവിട്ടത്. 'അജഗജാന്തരം' എന്നൊക്കെ പറയാം.

amazon-ceo-house-view

2003ൽ നിർമ്മിക്കപ്പെട്ട 5500 ചതുരശ്ര അടി വിസ്തീർണമുള്ള വീടിനെ ആഡംബര വീടെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും പ്രൗഢമാണ്. പതിനേഴാം നൂറ്റാണ്ടിലെ കേപ് കോഡ് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന വീട് ഏറെ ആകർഷകവുമാണ്. രണ്ടുനിലകളുള്ള വീട്ടിൽ നാലു കിടപ്പുമുറികളും അഞ്ച് ബാത്ത്റൂമുകളുമാണ് ഉള്ളത്. 

amazon-ceo-house-front

ചെറി റെഡ് നിറത്തിൽ പെയിന്റു ചെയ്ത അലമാരകൾ ഉൾപ്പെടുന്ന ലൈബ്രറി, സ്വാഭാവിക വെളിച്ചം ലഭിക്കുന്നതിനായി വലിയ ജനാലകൾ ഉൾപ്പെടുത്തിയ ഡൈനിങ് റൂം, പ്രത്യേകം ഫയർ പ്ലേസുകളുള്ള വിശ്രമമുറി, ഫാമിലി ലിവിങ് ഏരിയ എന്നിവയെല്ലാം ഇവിടെയുണ്ട്. മുകൾ നിലയിലാണ് അതിഥികൾക്കുള്ള മുറികൾ ക്രമീകരിച്ചിരിക്കുന്നത്. മനോഹരമായ വാൾപേപ്പറുകളും ഷാൻലിയറുകളുംകൊണ്ട് ഈ മുറികൾ അലങ്കരിച്ചിരിക്കുന്നു. വിശാലമായ ബാൽക്കണി, സോക്കിങ്ങ് ടബ് ഉള്ള ബാത്റൂം, ഓഫീസ് മുറി എന്നിവയാണ് മറ്റു സൗകര്യങ്ങൾ. 

amazon-ceo-house-living

താരതമ്യേന വിസ്തീർണം കുറഞ്ഞ വീടിന്റെ പിൻഭാഗത്തായി ഏറ്റവും ലളിതമായ രീതിയിൽ സ്വിമ്മിങ് പൂളും സ്പായും ക്രമീകരിച്ചിരിക്കുന്നു. ഇതിനു ചുറ്റുമായി മനോഹരമായ പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട്. ഫയർ പ്ലേസും ബാർബിക്യു സംവിധാനവും ഉൾപ്പെടുത്തിയ ഔട്ട്ഡോർ കിച്ചനും ഇവിടെയുണ്ട്. 

amazon-ceo-house-bed

പൊതുവേ കയ്യിൽ പത്തു പുത്തനും തൊഴിലിൽ അഭിവൃദ്ധിയുമുണ്ടായാൽ മിക്കവാറും ജീവിതശൈലി അടിമുടി മാറ്റാറുണ്ട്. അവിടെയാണ് ജാസി വ്യത്യസ്തനാകുന്നത്.ആസ്തിയിൽ ശതകോടീശ്വരനായ, ലോകത്തെ മുൻനിര കമ്പനിയുടെ തലപ്പത്തുള്ള ആളായിട്ടുകൂടി, താരതമ്യേന ആഡംബരം കുറഞ്ഞ ഒരു വീട്ടിൽ അദ്ദേഹം തൃപ്തനാണ്. നല്ലൊരു മാതൃകയല്ലേ...

English Summary- Amazon CEO New House; Simple Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com