കപ്പയ്ക്കു നേട്ടം കോട്ടയത്ത്; പാവയ്ക്കായുടെ പ്രിയവിപണിയും
Mail This Article
ഏത്തപ്പഴത്തിന് ഏറ്റവുമധികം വില കിട്ടിയത് ആലുവയിലും പെരുമ്പാവൂരിലും. യഥാക്രമം 49 രൂപയും 45 രൂപയുമായിരുന്നു വില. കോട്ടയം, എറണാകുളം വിപണികൾ 44 രൂപയുമായി തൊട്ടുപിന്നിലുണ്ട്. കൽപറ്റ വിപണിയിലാവട്ടെ, നേന്ത്രന്റെ വില കിലോയ്ക്ക് 30 രൂപ മാത്രമായിരുന്നു. അതേ സമയം കൽപറ്റയിൽ 24 രൂപ മാത്രം കിട്ടി യ ഞാലിപ്പൂവന് പാലക്കാട് മാർക്കറ്റിൽ 40 രൂപ കിട്ടി. നാടൻ ഞാലിപ്പൂവൻ ഇല്ലാതി രുന്ന വിപണികളിൽ വരവ് കായ്കൾക്കും ഏറക്കുറെ ഇതേ വിലയായിരുന്നു.
തൃശൂർ, മഞ്ചേരി, കൽപറ്റ വിപണികളിൽ മാത്രമാ ണ് നാടൻ പാളയൻകോടൻപഴം കാര്യമായി വിൽപനയ്ക്കെത്തിയത്– വില യഥാക്രമം 20,23, 27 രൂപ. മറ്റ് വിപണികളിൽ വരവു കായ്കൾക്കും ഇതിനടുത്ത വില കിട്ടി. തൃശൂരിൽ 20 രൂപ കിട്ടിയ റോബസ്റ്റ പഴത്തിനു മഞ്ചേരിയിൽ 17 രൂപയും കോഴി ക്കോട് 15 രൂപയും കൽപറ്റയിൽ 13 രൂപയുമായിരുന്നു. അതേസമയം വരവ് റോബസ്റ്റ കായ്കൾക്ക് മറ്റ് വിപണികളിൽ കിലോയ്ക്ക് 18–22 രൂപ മൊത്തവില കിട്ടി. കഴിഞ്ഞ മാസവും നാടൻ വെണ്ടയ്ക്കാ കിട്ടാനുണ്ടായിരുന്ന ഏകവിപണി കോഴിക്കോടായിരുന്നു– മൊത്തവില 50 രൂപ. അ യൽ സംസ്ഥാനങ്ങളിൽനിന്നുള്ള വെണ്ടക്കായ്ക്ക് കൽപറ്റയിൽ 40 രൂപയും കോട്ടയത്തും കോഴിക്കോട്ടും 30 രൂപയും കൊല്ലത്ത് 20 രൂപയും തൃശൂരിൽ 15 രൂപയും മൊത്ത വിലയുള്ളപ്പോഴാണിത്.
പാവയ്ക്കായുടെ പ്രിയവിപണി എന്നും കോട്ടയം തന്നെ. കിലോയ്ക്ക് 45 രൂപ മൊത്തവില നൽകി കോട്ടയംകാർ വാങ്ങിയ കയ്പ കോഴിക്കോടും പെരുമ്പാവൂരും 30 രൂപയ്ക്കു കിട്ടാനുണ്ടായിരുന്നു. പെരുമ്പാവൂർ വിപണിയിൽ കടച്ചക്ക വിൽപനയ്ക്കെത്തി.
വില കിലോയ്ക്ക് 28 രൂപ. ശീമച്ചേമ്പിനു കൊല്ലത്ത് 60 രൂപയും എറണാകുളത്ത് 55 രൂപയും ആലപ്പുഴയിൽ 54 രൂപയും പാലക്കാട്, തൃശൂർ, കൽപറ്റ വിപണികളിൽ 50 രൂപയും വില കിട്ടി. ആലപ്പുഴയിലും കൽപറ്റയിലും 28 രൂപ കിട്ടിയ ചേനയ്ക്ക് എറണാകുളത്തും തൃശൂരും മഞ്ചേരിയിലും 18 രൂപ മാത്രം. കപ്പയ്ക്ക് ഏറ്റവും വില കിട്ടുന്ന ജില്ല കോട്ടയമാണ്. അവിടെ 26 രൂപ നേടിയ മരച്ചീനിക്ക് തൊട്ടടുത്ത് ആലപ്പുഴയിൽ 17 രൂപയും മഞ്ചേരിയിൽ 16 രൂപയും മാത്രമായിരുന്നു വില. തലശ്ശേരിയിൽ 24 രൂപയും കോഴിക്കോട് 23 രൂപയും കൊല്ലത്തും പാലക്കാടും 20 രൂപയുമായിരുന്നു മരച്ചീനിവില. എറണാകുളത്ത് 34 രൂപയും തലശ്ശേരിയിൽ 32 രൂപയും കോഴിക്കോടും ആലപ്പുഴയിലും പാലക്കാടും 30 രൂപയും ആലുവയിൽ 28 രൂപയുമായിരുന്നു പൈനാപ്പിളിന്റെ വില.