ADVERTISEMENT

പാലിന്റെയും പാലുൽപന്നങ്ങളുടെയും ഇറക്കുമതി അനുവദിക്കാമെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചു. ഒരു വ്യവസ്ഥ മാത്രം– മതവികാരങ്ങളെ ഹനിക്കാത്ത വിധം ഉൽപാദിപ്പിച്ച പാൽ മാത്രമേ ഇവിടെ വിൽക്കാവൂ. പാൽ എങ്ങനെയാണ് മതവികാരം ഹനിക്കുന്നതെന്നല്ലേ? ജന്തുജന്യ ഘടകങ്ങളടങ്ങിയ തീറ്റ നൽകുന്ന പശുക്കളുടെ പാൽ ഇന്ത്യയിൽ വിൽക്കരുതെന്നാണ് കേന്ദ്രസർക്കാർ ഉദ്ദേശിച്ചത്. ഹൈന്ദവവിശ്വാസപ്രകാരം പശുവിനും പാലിനും ഏറെ പ്രാധാന്യമുള്ളതിനാലാണിത്.

 

വേണ്ടത്ര മാംസ്യം കിട്ടുന്നതിനായി കാലിത്തീറ്റയിൽ ജന്തുജന്യപ്രോട്ടീൻ ചേർക്കാറുണ്ട്. ഇപ്രകാരം മാംസത്തിൽ നിന്നോ രക്തത്തിൽനിന്നോ ഉള്ള ഘടകങ്ങൾ ചേരാത്ത തീറ്റ നൽകി ഉൽപാദിപ്പിച്ച പാലാണെന്നു വെറ്ററിനറി വിദഗ്ധർ അംഗീകരിച്ചാൽ അമേരിക്കൻ പശുക്കളുെട പാൽ ഇവിടേക്ക് ഒഴുകുമെന്ന് സാരം. ആ പ്രവാഹത്തിൽ കർഷകവികാരം ഒലിച്ചുപോകുന്നതിനെക്കുറിച്ച് ആരാണ് ചിന്തിക്കുക. ക്ഷീര കർഷകർ കൂടുതൽ ജാഗ്രതൈ!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com