ADVERTISEMENT

കരിവെള്ളൂർ ∙ വീടിനു ജൈവ പന്തലൊരുക്കാൻ നട്ട മുന്തിരിവള്ളി കുലച്ചു തൂങ്ങി നിൽക്കുന്നതു കൗതുകക്കാഴ്ചയാകുന്നു. കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ സുനിൽ കുന്നരുവിന്റെ വീട്ടിലാണു മുന്തിരിക്കുലകൾ സമ്മാനിക്കുന്ന കൗതുകക്കാഴ്ചയുള്ളത്. സൈന്യത്തിൽ ജോലി ചെയ്യുമ്പോൾ പല സംസ്ഥാനങ്ങളിലും മുന്തിരി കൃഷി കണ്ട് താൽപര്യം തോന്നിയ സുനിൽ പുതിയ വീട് കെട്ടിയപ്പോൾ വീട്ടിൽ മുന്തിരിവള്ളി നടുകയായിരുന്നു.

 

മൂന്നു വർഷം മുൻപ് കാലിക്കടവിലെ സ്വകാര്യ നഴ്സറിയിൽ നിന്നാണ് മുന്തിരിവള്ളി വാങ്ങി നട്ടത്. ചിട്ടയായ പരിചരണം നടത്തിയപ്പോൾ വീടിന്റെ വരാന്തയ്ക്കു ജൈവവേലിയായി ഇതു മാറി. ഇപ്പോൾ കാറ്റും മഴയും ഉണ്ടായാലും വരാന്തയിലേക്കു വെള്ളം വീഴുന്നില്ല. പടർന്നു പന്തലിച്ച മുന്തിരിവള്ളിയിൽ ഈ വർഷമാണ് ഒട്ടേറെ മുന്തിരിക്കുലകൾ ഉണ്ടായത്. നിലവിൽ കാസർകോട് സിൻഡിക്കറ്റ് ബാങ്ക് ജീവനക്കാരനാണു സുനിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com