കാട്ടുമൃഗങ്ങളെ പേടിച്ച് കാന്താരി കൃഷിയിലേക്ക് മാറി ഒരു ഗ്രാമം
Mail This Article
കാട്ടുമൃഗങ്ങളെ ഭയന്ന് കണമലക്കാർ കാന്താരി കൃഷിയിലേക്ക്. കാന്താരി കൃഷി പ്രോൽസാഹിപ്പിക്കാൻ അധ്യാപകൻ സ്ഥലം സൗജന്യമായി വിട്ടു നൽകാനും റെഡി. കണമല സഹകരണ ബാങ്ക് ഒരു മാസം മുൻപ് ആവിഷ്കരിച്ചതാണ് കാന്താരി വിപ്ലവം. രണ്ടാഴ്ച കൂടുമ്പോൾ കർഷകരിൽനിന്ന് കിലോഗ്രാമിന് 250 രൂപയ്ക്ക് ബാങ്ക് കാന്താരി സംഭരിക്കും. മാർക്കറ്റിൽ വില കുറഞ്ഞാലും 250 രൂപ എന്ന തറവില നൽകുമെന്നാണ് ബാങ്കിന്റെ ഉറപ്പ്.
തൃശൂരാണു കാന്താരിയുടെ ഇപ്പോഴത്തെ പ്രധാന വിപണി. കണമല മേഖലയിലെ പല വീടുകളിലും കാന്താരി കൃഷി തുടങ്ങിക്കഴിഞ്ഞു. കണമല കൊറ്റനെല്ലൂർ ആന്റോ എന്ന അധ്യാപകൻ കാന്താരി കൃഷിക്കായി സ്വന്തം സ്ഥലം വിട്ടുകൊടുക്കാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ പ്രഖ്യാപനം നടത്തി. ആവശ്യക്കാർക്ക് കാന്താരിത്തൈകൾ സൗജന്യമായി നൽകാനും ആന്റോ സന്നദ്ധത അറിയിച്ചു.
English Summary: Tabasco Pepper Cultivation in Kerala