ADVERTISEMENT

‌കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ  ലൈസൻസുള്ള തോക്ക് ഉപയോഗിച്ച്  വെടിവച്ചു കൊല്ലുന്നതിന് വനം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കും. അതേസമയം, ഉത്തരവ് നീട്ടി നൽകാത്തതിന്റെ പേരിൽ വനം വകുപ്പിലും ആശയക്കുഴപ്പം.

ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് മേയ് 18 നാണ് വനം വകുപ്പ് ഉത്തരവിട്ടത്.  6 മാസത്തേക്കു മാത്രമായിരുന്നു ഉത്തരവിനു പ്രാബല്യം. 

ഒരു കാട്ടു പന്നിയെ വെടിവച്ചു കൊന്നാൽ, കൊല്ലുന്നയാൾക്ക് 1000 രൂപ പ്രതിഫലവും വനം വകുപ്പ് നൽകിയിരുന്നു. എന്നാൽ, ഉത്തരവിന്റെ കാലാവധി അവസാനിക്കുന്നതോടെ തുടർ നടപടി എന്തെന്ന് അറിയിക്കുന്ന നിർദേശങ്ങളൊന്നും വനം വകുപ്പിന് ലഭിച്ചിട്ടില്ല. 

അതേസമയം, ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നീട്ടി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.

English summary: Wild Boar Hunting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com