ADVERTISEMENT

കാര്‍ഷിക-ഉപഭോഗമേഖലയില്‍ വിപ്ലവകരമായ തീരുമാനം പ്രഖ്യാപിച്ച് ശ്രീലങ്ക. പാം ഓയില്‍ ഇറക്കുമതിയും ഉപയോഗവും ഇന്നലെ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധിച്ചു. നിലവിലുള്ള പ്ലാന്റേഷനുകളിലെ എണ്ണപ്പനകള്‍ നശിപ്പിക്കാനും തീരുമാനത്തിലുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീലങ്കയിലെ എണ്ണപ്പനത്തോട്ടങ്ങളുടെ വിസ്തൃതിയില്‍ വര്‍ധനയുണ്ടെന്നു മാത്രമല്ല ഇറക്കുമതിയും വര്‍ധിച്ചു. വനനശീകരണവും പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളും കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രതിവര്‍ഷം 2 ലക്ഷം ടണ്‍ പാം ഓയിലാണ് ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നത്. പ്രധാനമായും ഇന്തോനേഷ്യയില്‍നിന്നും മലേഷ്യയില്‍നിന്നുമാണ് പാം ഓയില്‍ ശ്രീലങ്കയിലേക്കെത്തുന്നത്. 

പത്തു ശതമാനം വീതം എണ്ണപ്പനകള്‍ ഘട്ടംഘട്ടമായി നശിപ്പിക്കാനാണ് നിര്‍ദേശം. എണ്ണപ്പനയ്ക്കു പകരം റബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണം. ശ്രീലങ്കയില്‍ 11,000 ഹെക്ടറില്‍ എണ്ണപ്പനകളുണ്ട്.

English summary: Sri Lanka bans palm oil imports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com