ആലപ്പുഴയിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. വഴിച്ചേരി മാർവഴിച്ചേരി മാർക്കറ്റിൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ തോതിൽ മത്സ്യങ്ങൾ പിടിച്ചെടുത്തത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം 216 കിലോ കേര അടക്കം പിടിച്ചെടുത്തിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ ഇന്ദു വിനോദ് അറിയിച്ചു.
സംസ്ഥാനത്തെ മത്സ്യ മാർക്കറ്റുകളിൽനിന്ന് പഴകിയ മത്സ്യങ്ങൾ പിടിച്ചെടുക്കുന്നത് തുടർക്കഥയാവുകയാണ്. ഇത്തരം മത്സ്യങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളുമേറെ. വയറിളക്കം, വയർ കമ്പനം, ദഹനപ്രശ്നം, വിശപ്പില്ലായ്, മലബന്ധം, കൈകാലുകളിൽ ചൊറിച്ചിൽ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യങ്ങൾ കഴിക്കുന്നവരിലുണ്ടാകുന്നുണ്ട്. കുട്ടികളിൽ വയറിളക്കമാണ് പ്രധാനപ്രശ്നം. അതുകൊണ്ടുതന്നെ മത്സ്യങ്ങളുടെ ഗുണനിലവാരം നോക്കിയതിനുശേഷം മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ജീവനോടെ ലഭിക്കുന്ന വളർത്തുമത്സ്യങ്ങൾ തിരഞ്ഞെടുക്കാം. വിശ്വസിച്ച് കഴിക്കാം എന്നതാണ് കർഷകരുടെ അടുത്തുനിന്ന് പടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങിയാലുള്ള നേട്ടം. വാള, തിലാപ്പിയ, ജയന്റ് ഗൗരാമി, അനാബസ്, കാർപ്പിനങ്ങൾ തുടങ്ങിയവയൊക്കെ മികച്ച വളർത്തുമത്സ്യങ്ങളാണ്.