സണ്ണിയുടെ വീട്ടിലുണ്ട് കാമധേനു
Mail This Article
×
അടിമാലി ∙ ഒരു പതിറ്റാണ്ട് ആയി മുടങ്ങാതെ പാൽ ചുരത്തുന്ന ഇരുട്ടുകാനം കമ്പിലൈൻ തറമുട്ടം സണ്ണിയുടെ വീട്ടിലെ പശു അക്ഷരാർഥത്തിൽ കാമധേനു ആയി മാറുന്നു. 2007 ൽ ആണ് സണ്ണി ജഴ്സി ഇനത്തിൽപ്പെട്ട പശുവിനെ വാങ്ങിയത്. പിന്നീട് കുത്തി വയ്പിനെ തുടർന്ന് ചെന പിടിച്ച പശു 2009ൽ പ്രസവിച്ചു. അന്ന് തുടങ്ങിയ പാൽ കറവ ഇപ്പോഴും തുടരുകയാണെന്ന് സണ്ണി പറയുന്നു.
ഇതിനിടെ പല തവണ കുത്തി വയ്പ് എടുത്തെങ്കിലും പശുവിന് ചെന പിടിച്ചില്ല. എന്നാൽ പാൽ ചുരത്തുന്നതിൽ യാതൊരു പിശുക്കും കാണിക്കുന്നില്ലത്രെ. തുടക്കത്തിൽ 8 ലീറ്റർ പാൽ ലഭിച്ചിരുന്ന പശു ഇപ്പോഴും 4 ലീറ്റർ പാൽ നൽകുന്നുണ്ട്. വീട്ടിലെ സ്വന്തം അംഗത്തെപ്പോലെ ആണ് സണ്ണിയും ഭാര്യ ലിസിയും നന്ദിനി എന്ന ഓമനപ്പേരിൽ പശുവിനെ പരിപാലിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.