ADVERTISEMENT

വെള്ളായണി കാർഷിക കോളജിൽ ക്ഷീരകർഷകർക്കു കണ്ടറിയാന്‍  തീറ്റപ്പുൽ മ്യൂസിയം തയാർ. അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണപദ്ധതിയാണ് കേരള കന്നുകാലി വികസന ബോർഡിന്റെയും ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെയും സാമ്പത്തിക സഹായത്തോടെ ഈ മ്യൂസിയം ഒരുക്കിയത്.

കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോജ്യമായ 50 ഇനം കാലിത്തീറ്റ വിളകൾ ഈ ശേഖരത്തിലുണ്ട്. 14 ഹ്രസ്വകാല ഇനങ്ങളും 32 ദീർഘകാലയിനങ്ങളും 4 വൃക്ഷത്തീറ്റ വിളകളും. പുല്ലുവർഗത്തിൽപെട്ട ഗിനി, സങ്കര നേപ്പിയർ, സിഗ്‌നൽ, കോംഗോസിഗ്‌നൽ, ഗാംബ, പാരപ്പുല്ല്, സെറ്റേറിയ, പാലിസേഡ്, ദീനാനാഥ്, ബഫൽ, ക്രീപ്പിങ് സിഗ്‌നൽ എന്നിവ ഈ ശേഖരത്തിലുണ്ട്. ഇവയിൽ സങ്കര നേപ്പിയറിന്റെ 8 ഇനങ്ങളും ഗിനിപ്പുല്ലിന്റെ 7 ഇനങ്ങളുമുണ്ട്. തണുപ്പു കാലത്തിനു യോജിച്ച സെറ്റേറിയ, വെള്ളക്കെട്ടിനെ ചെറുക്കുന്ന പാരപ്പുല്ല്, മണ്ണൊലിപ്പിനെ പ്രതിരോധിക്കുന്ന കോംഗോസിഗ്‌നൽ എന്നിവ മ്യൂസിയത്തിന്റെ മുഖ്യ ആകർഷണങ്ങളാണ്. തീറ്റപ്പയർ, അരിപ്പയർ, സ്റ്റൈലോ, അമരപ്പയർ എന്നിവയും വൃക്ഷത്തീറ്റ വിളകളായ സുബാബുൾ, മുരിങ്ങ, അഗത്തി, മുരിക്ക് എന്നിവയും ഈ ശേഖരത്തിലുണ്ട്. കൂടാതെ മക്കച്ചോളം, മണി ച്ചോളം, ബജ്റ എന്നിവയും.

തയാറാക്കിയത്

ഡോ. ഉഷ സി. തോമസ്, ഡോ. ജി. ഗായത്രി (അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണ പദ്ധതി, കാർഷിക കോളജ്, വെള്ളായണി. ഫോണ്‍: 9496301170)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com