ADVERTISEMENT

എൻപികെ ഉപയോഗശേഷി കൂടിയ ശ്രീ അന്നം, ശ്രീമന്ന എന്നീ 2 മരച്ചീനി ഇനങ്ങൾ സിടിസിആർഐ (കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, തിരുവനന്തപുരം) പുറത്തിറക്കി. എൻപികെ മൂലകങ്ങളുടെ ആവശ്യകത ശുപാർശയുടെ 25% മാത്രം മതിയാകുമെന്നതിനാൽ ഈ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ 75% എൻപികെ ലാഭിക്കാം. 

ശ്രീ അന്നം
ഹെക്ടറിന് 30-40 ടൺ വിളവ്. മഞ്ഞനിറം. ഉയർന്ന അളവിൽ (0.270 മി.ഗ്രാം/ 100ഗ്രാം) കരോട്ടീൻ. നല്ല പാചകഗുണവും വേവും. കട്ടിന്റെ അംശം വളരെക്കുറവ്. വിള കാലാവധി 9 -10 മാസം. ഒരു പരിധിയോളം വരൾച്ചാപ്രതിരോധശേഷിയുമുണ്ട്. ഇലകുരുടിപ്പ് അഥവാ മൊസൈക് രോഗ സഹനശേഷി കൂടുതൽ. തണ്ടിൽ മുട്ടുകൾ തമ്മിലുള്ള അകലം വളരെക്കുറവ്. ഏകദേശം 1.5 മീറ്റർ ഉയരത്തി ൽ വളരും. കിഴങ്ങുകൾ 7 ദിവസം വരെ കേടാതെ സൂക്ഷിക്കാം.

Also read: ശ്രീ പവിത്രയ്ക്കു പാചകഗുണം, കുറഞ്ഞ കാലംകൊണ്ട് വിളവെടുക്കാൻ ശ്രീ ജയ, വെള്ളായണി ഹ്രസ്വ; കേരളത്തിലെ കപ്പയിനങ്ങൾ ഇവയാണ്

tapioca-2
ശ്രീ മന്ന

ശ്രീ മന്ന
ശുപാർശയുടെ 25% വളം നൽകി 40-50 ടൺ വരെ ഹെക്ടറിന് വിളവ് നേടാവുന്ന ഈ ഇനം നല്ല പാചകഗുണമുള്ള, നന്നായി വേവുന്ന രുചികരമായ ഇനമാണ്. കട്ടിന്റെ അളവ് (50-75 ppm) കുറവായതിനാൽ കിഴങ്ങിനു മധുരമുണ്ട്. 1.5 – 2 മീറ്റർ ഉയരത്തിൽ വളരുന്നു. മൊസൈക് രോഗത്തിനെതിരെ സഹനശേഷി കൂടുതൽ. 

tapioca-1
മിനിസെറ്റ് നടീൽ വസ്തുക്കൾ

നടീൽവസ്തുക്കൾക്ക്
മിനിസെറ്റ് സാംപിൾ നടീൽവസ്തുക്കൾ പരിമിതമായ തോതിൽ സിടിസിആർഐ സെയിൽസ് കൗണ്ടറിൽ ലഭിക്കും. 2025 ഏപ്രിൽ–മേയ്‌ മാസത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കാവശ്യമായ നടീൽവസ്തുക്കളും തയാറാകും.

ഫോൺ: 0471 2598551 (CTCRI, ശ്രീകാര്യം, തിരുവനന്തപുരം)

English Summary:

High-yield, low-fertilizer cassava varieties Shri Annam and Shri Manna offer farmers substantial cost savings. Developed by CTCRI, these disease-resistant varieties promise improved crop production and economic benefits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com