ADVERTISEMENT

കേരളത്തിൽ മാത്രമല്ല സമീപ സംസ്ഥാനങ്ങളിൽ വരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു വിളയാണ് പ്ലാവ്. കേരളത്തിൽ കീടനാശിനി പ്രയോഗിക്കാത്ത പഴം എന്ന നിലയിലാണ് ചക്ക അറിയപ്പെടുന്നത്. നാടൻ ഇനങ്ങളോടൊപ്പം വിദേശയിനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. പ്ലാവ് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം കൂടിക്കൂടി വരികയുമാണ്.

കീടനാശിനി പ്രയോഗമില്ലാത്ത വിള എന്ന പേര് ചക്കയിൽ കീടബാധ നാളിതുവരെ കാണാത്തതുകൊണ്ടായിരുന്നു. എന്നാൽ ചക്കയെ ആക്രമിക്കുന്ന കീടത്തെ കൃഷിയിടത്തിൽ കണ്ടെത്തിയിരിക്കുന്നു. കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപത്തും അയർക്കുന്നത്തുമാണ് ചക്കയിലെ കീടാക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചക്കയിൽ തുരന്ന് പുഴുക്കൾ അകത്തു കയറി കേടുവരുത്തുകയാണ് ചെയ്യുക. കേരള കാർഷിക സർവകലാശാലയിലെ കീടശാസ്ത്ര വിഭാഗം ശാസ്ത്രജ്ഞൻ സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പഠങ്ങൾക്കുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

കുറഞ്ഞ പരിചരണവും വളവുംകൊണ്ട് മികച്ച വിളവ് നൽകിയിരുന്ന പ്ലാവുകളുടെ കാലം അസ്തമിക്കുകയാണോ?

English summary: Pest attack reported in Jackfruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com