ADVERTISEMENT

ഇനി ചിലപ്പോൾ ജയിലുകളിലും പോകേണ്ടി വന്നേക്കാം! കുറ്റകൃത്യത്തിന് ശിക്ഷ അനുഭവിക്കാനല്ല. നല്ലയിനം നായ്ക്കുട്ടികളെ വാങ്ങാൻ. ജയിലുകളിൽ മികച്ചയിനം നായ്ക്കളെ വളർത്തി കുഞ്ഞുങ്ങളെ വിൽക്കുന്ന പദ്ധതിക്ക് അനുമതി. സംസ്ഥാനത്തെ ആദ്യ നായ പരിപാലന–വിപണന കേന്ദ്രം എറണാകുളം ജില്ലാ ജയിലിൽ അടുത്ത മാസം തുറക്കും.

3 പെൺ നായ്ക്കളെ വാങ്ങാൻ ജയിൽ അധികൃതർ അഡ്വാൻസ് നൽകിയി‌ട്ടുണ്ട്. ഇവയെ പരിപാലിക്കേണ്ട ചുമതല തടവുകാർക്കാണ്. ഇതിനു ശമ്പളം നൽകും. പെൺ നായ്ക്കളെ കെന്നൽ ക്ലബുകളിലെത്തിച്ച് ഇണ ചേർത്ത് ജനിക്കുന്ന കുഞ്ഞുങ്ങളെ വിറ്റ് വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.

മികച്ച വരുമാനം കിട്ടുന്ന പദ്ധതിയെന്ന നിലയിലാണ് ജയിൽ ഡിജിപി അനുമതി നൽകിയത്. ജർമൻ ഷെപ്പേഡ്, ഡോബർമാൻ, ലാബ്രഡോർ ഉൾപ്പെടെ വിവിധ ഇനങ്ങളിലുള്ള നായ്ക്കുഞ്ഞുങ്ങളെയാകും വിൽക്കുക. നായ വളർത്തലിനു മൃഗസംരക്ഷണ വകുപ്പിന്റെ സഹായവും തേടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com