കാവൽക്കാരുണ്ടായിട്ടും കാര്യമില്ല, ജീവൻ വേണേൽ ഓടണം
Mail This Article
×
വന്യജീവി സംരക്ഷണകേന്ദ്രങ്ങളോടു ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിൽ വന്യജീവികളുടെ ആക്രമണം പതിവാണ്. സിംഹവും കടുവയും പുലിയും തുടങ്ങിവ ഇരതേടാൻ ഗ്രാമങ്ങളിലേക്കിറങ്ങും. ഗ്രാമവാസികളുടെ ആടുകളെയും പശുക്കളെയുമെല്ലാം അധികം ആയാസം കൂടാതെ അവയ്ക്ക് വേട്ടയാടി പിടിക്കാനും കഴിയും. ഏഷ്യൻ സിംഹങ്ങളുടെ പ്രധാന ആവാസകേന്ദ്രമാണ് ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം. അവിടെ വിഹരിക്കുന്ന സിംഹങ്ങൾ ഇരതേടി സമീപത്തെ ഗ്രാമത്തിലേക്ക് ഇറങ്ങാറുമുണ്ട്. അത്തരത്തിൽ രാത്രിയിൽ ഇരതേടിയിറങ്ങിയ സിംഹത്തെ കണ്ട് കന്നുകാലികൾ ഭയന്നോടുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നു. നവംബർ പുലർച്ചെ 2.48നായിരുന്നു ഗ്രാമത്തിൽ സിംഹമെത്തിയത്. പശുക്കൾക്കൊപ്പം നായ്ക്കളും ഭയന്നോടുന്നത് വിഡിയോയിൽ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.