ഡോക്ടർ കുറിച്ചത് 2 മില്ലി ഗ്രാം, നായയ്ക്ക് നൽകിയത് 800 ഇരട്ടി ഡോസ്: മിണ്ടാപ്രാണിയുടെ ജീവൻ നഷ്ടപ്പെട്ടത് ഇങ്ങനെ
Mail This Article
ചെറിയ ഒരു മുറിവ് പറ്റിയ നായയ്ക്ക് ചികില്‍സയ്ക്കുവേണ്ടി ഒരു ഗവൺമെന്റ് വെറ്ററിനറി ഹോസ്പിറ്റലില്‍ പോയ ആളുടെ അനുഭവം ഞാനിവിടെ കുറിക്കട്ടെ.
മുറിവേറ്റ നായുമായി ഗവൺമെന്റ് മൃഗാശുപത്രിയിലെത്തിയ നായയ്ക്ക് മൂന്നു മരുന്നുകൾ ഡോക്ടർ കുറിച്ചുകൊടുത്തു. അതിൽ മൂന്നാമതായി melobest എന്നൊരു ടാബ്‌ലെറ്റ് ഉണ്ട്. 2-5mg ആണ് ആ ടാബ്‌ലെറ്റിന്റെ ഡോസ്. അതുമായി മെഡിക്കൽ സ്റ്റോറിലെത്തിയ ആൾക്ക് അവിടെനിന്ന് കൊടുത്തത് Moxicam 1500mg ആണ്. ചതിപറ്റിയതറിയാതെ മരുന്നുകൊടുത്തു രണ്ടാം ദിവസം നായ മരണത്തിനു കീഴടങ്ങി. ഡോക്ടർ കുറിച്ചതിന്റെ ഏകദേശം 800 മടങ്ങ് മരുന്നാണ് ആ സാധു മിണ്ടാപ്രാണിയുടെ അകത്തു ചെന്നത്. ഡോക്ടറുടെ കുറിപ്പിൽ ഡോക്ടറുടെ പേരോ ഒപ്പോ ഒന്നും ഇല്ല. മെഡിക്കല്‍ സ്റ്റോറിൽനിന്നു ബില്ല് വാങ്ങിയിട്ടില്ലാത്തതിനാലും നായയുടെ പോസ്റ്റ്മോർട്ടം നടന്നിട്ടില്ലാത്തതിനാലും നിയമനടപടിക്ക് സാധൃതയില്ല. നായ്ക്കളെയോ മറ്റ് അരുമകളെയോ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോൾ താഴെ പറയുന്ന കാരൃങ്ങള്‍ ശ്രദ്ധിക്കുക.
- ഡോക്ടറുടെ കുറിപ്പിൽ ഡോക്ടറുടെ പേരും ഒപ്പും വേണമെന്നാവശൃപ്പെടാം.
- മെഡിക്കല്‍ സ്റ്റോറിൽനിന്ന് ലഭിക്കുന്ന മരുന്ന് കൊടുക്കുന്നതിനു മുൻപ് ഡോക്ടറെയോ മറ്റു വിദഗ്ധരെയോ കാണിച്ച് മരുന്ന് ശരിയായത് തന്നെയെന്ന് ഉറപ്പുവരുത്തുക.
- ബില്ല് നിർബന്ധമായിവാങ്ങുക.
- കുറിപ്പടിയും ബില്ലും സൂക്ഷിക്കണം.
- ഡോക്ടറുടെ ഫോൺ നമ്പർ വാങ്ങി സൂക്ഷിക്കണം. അലർജി ഉണ്ടായാൽ പെട്ടെന്ന് മറുമരുന്നുകൾ ചെയ്യാന്‍ പറ്റും.
- സംശയാസ്പദ മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമായും ചെയ്തിരിക്കണം.
English summary: Medication Errors Happen to Pets