പെറ്റ്‌സിനോടുള്ള സ്‌നേഹത്തിനൊപ്പം വളരുകയാണ് പെറ്റ്‌സ് ഉല്‍പന്ന വിപണിയും. മൃഗസ്‌നേഹികളുടെ എണ്ണം കൂടിയതോടെ വളര്‍ത്തുമൃഗങ്ങള്‍, മത്സ്യങ്ങള്‍, കിളികള്‍ എന്നിവയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം 70 ശതമാനത്തില്‍ എത്തിയതായി ഇന്ത്യയിലെ പ്രധാന ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പായ മീഷോയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ഇംഫാല്‍, നാഗ്പുര്‍, പോര്‍ട് ബ്ലെയര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഈ ഉല്പന്നങ്ങള്ക്ക് ആവശ്യക്കാര്‍ ഏറെയും. ജൂലൈ 2021 മുതലുള്ള കണക്കു പരിശോധിച്ചാല്‍ 13 മടങ്ങു വര്‍ധനയാണ് പെറ്റ്‌സ് ഉല്പന്നങ്ങളുടെ വില്പനയിലുണ്ടായിട്ടുള്ളത്. പെറ്റ്‌സ് വിപണിയില്‍ നടക്കുന്നതിന്റെ 70 ശതമാനം വില്പനയും മത്സ്യങ്ങള്‍ക്കും നായകള്‍ക്കും വേണ്ടിയുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നടക്കുന്നത് 300 കോടിയുടെ ബിസിനസ്: ഓണ്‍ലൈന്‍ രംഗത്തും അരുമസ്നേഹം

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.