ADVERTISEMENT

1947 ജൂൺ 24...32 വയസ്സുള്ള വ്യവസായിയും പ്രൈവറ്റ് പൈലറ്റുമായ കെന്നത്ത് അർനോൾഡ് യുഎസിലെ ചെഹാലിസിൽ നിന്നും യാകിമ എന്ന മറ്റൊരു സ്ഥലത്തേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. വൈകുന്നേരം മൂന്നു മണി സമയത്ത് റെയ്‌നിയർ പർവതത്തിനു സമീപം അദ്ദേഹം 9 വസ്തുക്കൾ പ്രകാശം പുറപ്പെടുവിപ്പിച്ചുകൊണ്ട് അതിവേഗത്തിൽ പോകുന്നതു കണ്ടു. സോസറുകൾ വെള്ളത്തിലൂടെ നീങ്ങുന്നതുപോലെ എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത് പിന്നീട് ഫ്‌ളയിങ് സോസർ അഥവാ പറക്കുംതളിക എന്ന വാക്കിനു വഴിവച്ചു. ബൂമറാങ് പോലെയുളള ഘടനയുള്ളതായിരുന്നു ഈ വാഹനങ്ങൾ. അന്നത്തെ കാലത്തെ മറ്റൊരു വിമാനത്തിനുമില്ലാത്ത വേഗവും ഇവയ്ക്കുണ്ടായിരുന്നു. ബൂമറാങ് പോലെയുളള ഘടനയുള്ളതായിരുന്നു ഈ വാഹനങ്ങൾ. അന്നത്തെ കാലത്തെ മറ്റൊരു വിമാനത്തിനുമില്ലാത്ത വേഗവും ഇവയ്ക്കുണ്ടായിരുന്നു.

LISTEN ON

യാകിമയിലെത്തിയ ശേഷം അർനോൾഡ് ഈ സംഭവം അധികൃതരെ അറിയിച്ചു. താമസിയാതെ ഈ സംഭവം വലിയ ശ്രദ്ധ നേടി. യുഎസിലെ പ്രശസ്തമായ 1947 യുഎഫ്ഒ തരംഗത്തിന് ഇതു വഴിവച്ചു. കെന്നത്ത് അർനോൾഡ് വളരെ വിശ്വസിക്കാവുന്ന മാന്യനും സമൂഹത്തിൽ വിലയുമുള്ള വ്യക്തിയായിരുന്നു. അതിനാൽ വിശ്വാസ്യത കൂടി. അർനോൾഡ് പറഞ്ഞ ഘടനയും രൂപവുമുള്ള എയർക്രാഫ്റ്റുകളൊന്നും അന്നു നിർമിക്കപ്പെട്ടിരുന്നില്ല. അത്രയും വേഗവും സാധ്യമല്ലായിരുന്നു. പിന്നെ എന്തായിരുന്നു അത്?

യുഎസ് സൈന്യം ഈ സംഭവം അന്വേഷിച്ചു. യുഎഫ്ഒകളെപ്പറ്റി പഠിക്കാനായി യുഎസ് നടത്തിയ പ്രോജക്ട് ബ്ലൂ കുക്ക് പദ്ധതി ചുരുളഴിയാത്ത സംഭവമെന്നാണു കെന്നത്ത് സംഭവത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതിൽ അസ്വഭാവികതയൊന്നുമില്ലെന്നും കെന്നത്ത് കണ്ടത് അന്തരീക്ഷത്തിലെ ഏതോ പ്രതിഭാസമോ പക്ഷികളെയോ അല്ലെങ്കിൽ ഏതെങ്കിലും സൈനിക വിമാനങ്ങളെയോ ആകാമെന്ന് വാദമുയർത്തിയവർ ഉണ്ട്.  ഈ സംഭവം കെന്നത്തിനു തോന്നിയതായിരിക്കാമെന്നു പറഞ്ഞവരും കുറവല്ല. ഏതായാലും കെന്നത്ത് അർനോൾഡ് കേസ് ഇന്നുമൊരു പ്രഹേളികയാണ്.

English Summary:

Nine Flying Saucers! Pilot's 1947 Sighting Launched the UFO Craze - Unsolved Mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com