ADVERTISEMENT

ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രപ്രേമികളെ അമ്പരപ്പിച്ചു കൊണ്ട് ഒരു അത്ഭുത ഫോട്ടോ തരംഗമാകുന്നു. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒറ്റ ചിത്രത്തിൽ പകർത്താൻ ഭാഗ്യം ലഭിച്ചത് ബ്രിട്ടിഷ് ജ്യോതിശാസ്ത്ര ഫൊട്ടോഗ്രാഫറായ ജോഷ് ഡ്യൂറിക്കാണ്.

Image Credit: Josh Dury / SWNS
Image Credit: Josh Dury / SWNS

1982ൽ സംഭവിച്ച ഒരു ദുർലഭ ഗ്രഹസന്ധിയ്ക്കുശേഷം ഈ ഫെബ്രുവരി 22നായിരുന്നു വീണ്ടും ഭൂമിയിൽ നിന്ന് എല്ലാ ഗ്രഹങ്ങളെയും ഒരേ സമയം ആകാശത്ത് കാണാനായത്. ഈ ദൃശ്യം വീണ്ടും കാണാൻ 2040 വരെ കാത്തിരിക്കേണ്ടിവരും.

യുകെയിലെ സോമർസെറ്റിലെ മെൻഡിപ് പർവതനിരകളിൽ നിന്നാണ് ഫെബ്രുവരി 22ന് സൂര്യാസ്തമയത്തിനുശേഷം ഈ ചിത്രം പകർത്തിയത്. ചിത്രത്തിൽ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ എട്ട് ഗ്രഹങ്ങളും ഒരേ ചിത്രത്തിൽ കാണാം. ഭൂമിയിൽ നിന്ന് എല്ലാ ഗ്രഹങ്ങളും ഒരേ ചിത്രത്തിൽ പകർത്തിയത് ഇതാദ്യമായിരിക്കാം എന്നാണ് ജോഷ് പറയുന്നത്.

ഈ ചിത്രം പകർത്താൻ നേരം ഗ്രഹങ്ങളുടെ മങ്ങിയ പ്രകാശം പിടികിട്ടാൻ ഹൈ ഡൈനാമിക് റേഞ്ച് ക്യാമറ സജ്ജീകരണമാണ് ജോഷ് ഉപയോഗിച്ചത്. ശനി, ബുധൻ, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾ വളരെ മങ്ങിയതിനാൽ അവയെ കണ്ടെത്താൻ ജ്യോതിശാസ്ത്ര സോഫ്റ്റ്വെയറുകളും നക്ഷത്ര മാപ്പുകളും ഉപയോഗിച്ചു. 

Image Credit: Josh Dury / SWNS
Image Credit: Josh Dury / SWNS

ഗ്രഹങ്ങളുടെ ഈ ഒത്തുചേരൽ ജ്യോതിശാസ്ത്രത്തിൽ 'പ്ലാനറ്ററി പരേഡ്' എന്നാണ് അറിയപ്പെടുന്നത്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരേ ആകാശത്ത് ഒരുമിച്ച് കാണുന്നതാണ് ഈ പ്രതിഭാസം. എന്നാൽ യഥാർഥത്തിൽ ഗ്രഹങ്ങൾ തമ്മിൽ വളരെ അകലത്തിലാണ്. രണ്ടോ മൂന്നോ ഗ്രഹങ്ങൾ ഒത്തുചേരൽ സാധാരണമാണെങ്കിലും, എല്ലാ ഗ്രഹങ്ങളും ഒരേ ആകാശത്ത് ഒത്തുചേരൽ വളരെ ദുർലഭമാണ്.

English Summary:

All Planets Aligned: A Once-in-a-Lifetime Photo

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com