ADVERTISEMENT

മീൻപിടുത്തക്കാരുടെ കടൽ ശരിക്കും വ്യത്യസ്തമാണ്; അവരുടെ കടലറിവുകൾ വായിച്ചറിവുകളല്ല.. ജൈവമാണ്. കടൽ തങ്ങളുടെ ലോകബോധത്തെത്തന്നെ മാറ്റുന്ന ഒന്നാണ്. അവരുടെ ജീവിതദർശനത്തിൽതന്നെ കടലുണ്ട്. മലയാളത്തിൽ ഈ ജൈവഗുണമുള്ള കടൽഫിക്ഷൻ കാര്യമായിട്ടില്ലല്ലോ. ഇവിടെ അറുനൂറിലേറെ കിലോമീറ്റർ കടൽത്തീരമുണ്ട്. പക്ഷേ, കടൽ ആ നിലയിൽ സാഹിത്യത്തിൽ ഇരമ്പുന്നില്ല. മലയുടെ അത്ര കടൽ മലയാളത്തിൽ ഇല്ല. ഈ വിള്ളലിലേക്ക് ഊക്കോടെ കയറിവന്നിരിക്കുന്ന കൃതിയാണ് സോമൻ കടലൂരിന്റെ പുള്ളിയൻ. കടലിനെ, മീൻപിടുത്തത്തെ, മീൻ പിടുത്തക്കാരുടെ വാഴ്‌വിനെ ഉള്ളിൽനിന്നുള്ള ഉറപ്പോടെ വീണ്ടും കണ്ടെത്താൻ ജന്മനാ, കര്‍മ്മണാ സജ്ജനാണ് ഈ എഴുത്തുകാരൻ. ആ മികവിന്റെ അരങ്ങാണ് ഈ ആഖ്യായിക.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT