എന്റെ വിഷാദഗണികാ സ്മൃതികൾ

Mail This Article
×
തന്റെ 90–ാം ജന്മദിനത്തോടടുക്കുന്ന പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ സ്വയം ഒരു സമ്മാനം നൽകാൻ തീരുമാനിക്കുന്നു. എന്നാൽ ആ തീരുമാനം അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. മരണത്തോട് അടുത്തു നിൽക്കുന്ന ആ പ്രായത്തിൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നിലേക്കാണ് അയാൾ കടന്നുചെല്ലുന്നത്. ഏകാന്തത, നിരാശ, ഓർമ്മ, സാഹസികത എന്നിവയിലൂടെ കടന്നുപോകുന്ന അയാൾക്ക് ഒരേസമയം ജീവിതത്തോടും മരണത്തോടും തീക്ഷ്ണമായ വാഞ്ഛ അനുഭവപ്പെടുന്നു. മനുഷ്യസ്നേഹത്തിന്റെ ആഴമേറിയ അടയാളങ്ങൾ കാത്തുസൂക്ഷിക്കുന്ന ഈ പുസ്തകം, അതിമനോഹരമായ ഒരു മാർകേസ് മാസ്മരികതയാണ്. പ്രണയവും ഭ്രാന്തും സ്വപ്നങ്ങളും ആർക്കും അപ്രാപ്യമല്ലായെന്ന് തെളിയിക്കുന്ന കൃതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.