ADVERTISEMENT
ഉന്നത വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നമായിരുന്ന കാസർകോടൻ ഗ്രാമത്തിൽനിന്നും ഉയർന്നുവന്ന ഒരു എൻജിനീയറിങ് കോളജ് അധ്യാപകൻ താൻ പിന്നിട്ട കാലങ്ങളെ, വികൃതികാട്ടിയ തന്റെ വിദ്യാർഥികളെ മുന്നിൽ നിർത്തിയതുപോലെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ശാസനയോടെയും വിചാരണ ചെയ്യുന്ന ഒരാത്മകഥ. പാതകങ്ങൾ മഴയായി പെയ്ത അടിയന്തരാവസ്ഥക്കാലത്ത് കാൽവിറയ്ക്കാതെ നിന്ന് പ്രിയ ശിഷ്യൻ രാജനെ തേടി കക്കയം ക്യാമ്പിലും പിന്നീട് അവന് നീതി ലഭിക്കാനായി കോയമ്പത്തൂർ കോടതിയിലും അവനുവേണ്ടി മുന്നിട്ടിറങ്ങിയ മുഴുവൻ ജനസമൂഹത്തിന് മുന്നിലും സാക്ഷി പറയാൻ ധീരത കാട്ടിയ ജീവിതകഥ. കേരളത്തെ പിടിച്ചു കുലുക്കിയ രാജൻ കേസ് പ്രതിപാദനങ്ങളിൽ രാഷ്ട്രീയനിറമില്ലാത്തതുകൊണ്ടു മാത്രം അകറ്റിനിർത്തപ്പെട്ട ആ ജീവിതം ഒരിക്കൽക്കൂടി കേരളസമൂഹത്തിന്റെ മുന്നിൽ വന്നുനിന്ന് പറയുകയാണ്, അവന് ‘ഞാൻ സാക്ഷി!’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT