ADVERTISEMENT

ബലാത്സംഗം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പുരുഷാധിപത്യവും അധികാരവുമായി ബന്ധപ്പെട്ട വിഷയമാണെും പ്രമുഖ ബംഗ്ലദേശി എഴുത്തുകാരി തസ്ലിമ നസ്രിന്‍. കൃത്യമായും കീഴ്‌പ്പെടുത്തലിന്റെ ആയുധമാണത്. കാലാകാലങ്ങളായി പുരുഷന്‍ അത് ഉപയോഗിക്കുന്നു - തസ്ലിമ നസ്രിന്‍ പറഞ്ഞു. കൃതി വിജ്ഞാനോല്‍സവത്തില്‍ ബലാല്‍സംഗം- കീഴ്‌പ്പെടുത്തലിന്റെ ആയുധം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

'1971ല്‍ ബംഗ്ലദേശ് സ്വാതന്ത്ര്യസമര കാലത്ത് രണ്ടു ലക്ഷത്തിലധികം ബംഗ്ലദേശി വനിതകള്‍ പാക്കിസ്ഥാൻ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ചരിത്രത്തില്‍ സമാനമായ മറ്റു സന്ദര്‍ഭങ്ങളിലും ഇത്തരം ഉദാഹരണങ്ങള്‍ കാണാം' - തസ്ലീമ നസ്രീന്‍ പറഞ്ഞു. 

ഇത് മാറാനുള്ള വഴി ആണുങ്ങളുടെ അധികാരം (മസ്‌കുലിനിറ്റി) കുറയുകയും സ്ത്രീകള്‍ കൂടുതല്‍ ശക്തരാവുകയും ചെയ്യുകയെന്നതാണ്. 

ഒരു ഇരയെന്ന നിലയിലുള്ള അനുഭവങ്ങള്‍ പറയുന്ന തന്റെ ആത്മകഥയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ കീഴ്‌പ്പെടുത്തലിന്റെ കഥകളായിരുന്നതിനാല്‍ അവയെ എല്ലാവരും സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് താന്‍ ജീവിതത്തില്‍ കരുത്തും ധൈര്യവും നേടി വിവേചനങ്ങള്‍ക്കെതിരെ നിലകൊണ്ടതെങ്ങനെയെന്നും എങ്ങനെ ലൈംഗികത ആസ്വദിച്ചെന്നും എഴുതിയ മൂന്നാംഭാഗത്തില്‍ എല്ലാവരും അതിനെതിരെ തിരിഞ്ഞു. 

ഒരു ഇരയെന്ന നിലയിലുള്ള അനുഭവങ്ങള്‍ പറയുന്ന തന്റെ ആത്മകഥയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ കീഴ്‌പ്പെടുത്തലിന്റെ കഥകളായിരുന്നതിനാല്‍ അവയെ എല്ലാവരും സ്വീകരിച്ചിരുന്നു.

ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെ പേരില്‍ ലോകമെങ്ങും കുറ്റപ്പെടുത്തപ്പെടുന്നത് സ്ത്രീകളാണ്. അവരുടെ വസ്ത്രധാരണം, പൊതുവേദികളിലെ പെരുമാറ്റം ഇതെല്ലാം വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ ബലാത്സംഗം തീര്‍ത്തും ആണുങ്ങളുടെ മാത്രം പ്രശ്‌നമാണ്. ആണുങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ബലാത്സംഗങ്ങള്‍ കുറയ്ക്കാനുള്ള പോംവഴി. 

വിവാഹജീവിതത്തിലെ ബലാത്സംഗം കുറ്റകരമാക്കാത്തതില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭരണകൂടങ്ങളെ തസ്ലീമ വിമര്‍ശിച്ചു. വ്യഭിചാരത്തില്‍പ്പോലും സെക്‌സിനേക്കാളധികം ഹിംസയാണുള്ളത്. ഭൂരിപക്ഷം ആണുങ്ങളും പെണ്ണുങ്ങളെ അടിമകളും ലൈംഗിക ഉപകരണങ്ങളും പ്രസവയന്ത്രങ്ങളും മാത്രമായി കാണുന്നു. സത്യത്തില്‍ അടിമകളെ ജീവിതപങ്കാളികളാക്കുന്നതിനേക്കാള്‍ ആണുങ്ങള്‍ക്കു നല്ലത് തുല്യതയുള്ളവരെ ജീവിതപങ്കാളികളാക്കുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.

നിര്‍ഭാഗ്യവശാല്‍, ഒരു വനിതാ മുഖ്യമന്ത്രിയായ മമത ബാനര്‍ജിപോലും ബലാത്സംഗ ഇരകള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. ബലാത്സംഗം ചെയ്യുന്നവര്‍ക്ക് മരണശിക്ഷ നല്‍കുന്നത് ബലാത്സംഗങ്ങളുടെ എണ്ണം കുറയ്ക്കില്ല. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗങ്ങളുടെ എണ്ണം കുറയാനേ ഉപകരിക്കൂവെന്നും തസ്ലീമ നസ്രീൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com