ADVERTISEMENT

വിവാഹ ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ പല തരികിടകളും ഒപ്പിക്കൽ ഇന്നൊരു പതിവാണ്. കല്യാണക്ഷണം മുതൽ താലികെട്ടും റിസപ്ഷനും വരെ കൗതുകകരമാക്കാൻ ശ്രമിക്കാറുണ്ട് ദമ്പതികൾ. പ്രവാസി എഴുത്തുകാരനായ അഷ്‌റഫ് പേങ്ങാട്ടയില് മകന്റെ കല്യാണത്തിനായി ഒരുക്കിയിരിക്കുന്നത് വെറും ഒരു ക്ഷണക്കത്തല്ല; ക്ഷണപുസ്തകമാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നോവലാണ് കല്യാണക്ഷണ പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നത്. പുസ്തകത്തിന്റെ പുറംചട്ട കല്യാണക്ഷണം കൂടിയാണ്. ഹ്രസ്വായുസ്സുകളായ വെഡ്ഡിങ് ഇന്‍വിറ്റേഷന്‍ കാര്‍ഡുകളെ തോൽപിച്ചു കൊണ്ട് എല്ലാക്കാലവും സൂക്ഷിച്ചു വയ്ക്കുമെന്ന പ്രത്യേകത മാത്രമല്ല ഈ ക്ഷണപ്പുസ്തകത്തിനുള്ളത്. അത് പുസ്തകവായനയിലേക്കുള്ള ഒരു ക്ഷണം കൂടിയാണ്. തലമുറകള്‍ക്ക് കൈമാറാവുന്ന വിശിഷ്ടമായ ഒരു സാഹിത്യ കൃതി വിവാഹക്ഷണമാക്കിയിരിക്കുകയാണ് ഈ പ്രവാസി എഴുത്തുകാരൻ. 

മകന്‍ അബ്ദുള്ളയുടെയും തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി അബിത ബഷീറിന്റെയും വിവാഹക്ഷണക്കത്താണ് അഷ്‌റഫ് വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്. ഡിസി ബുക്‌സാണ് 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന പുസ്തകത്തിന്റെ പ്രസാധകർ. ക്രിസ്തുമസ്-പുതുവത്സര ആശംസാകാര്‍ഡിനു പകരമായി ഗ്രീറ്റിങ്ങ് ബുക്ക് എന്ന ആശയം ഡിസി ബുക്‌സ് മുന്‍പ് പുറത്തിറക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com